ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദവുമായി രംഗത്ത് വന്ന മധുരൈ സ്വദേശികളായ ദമ്പതികളുടെ ഹർജി കോടതി പരിഗണിച്ചു. ഹർജിയെ തുടർന്ന് ജനുവരി 12ന് ധനുഷ് കോടതിയിൽ ഹാജരാകണമെന്ന് മധുരൈ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.
തിരുപ്പുവനം സ്വദേശികളായ കതിരേശനും മീനാലുമാണ് കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും സ്കൂൾ പഠനകാലയളവിൽ വീട് വിട്ട് ഓടിപ്പോയതാണെന്നുമാണ് ഇവർ പറയുന്നത്. വളരെ കാലം അന്വേഷണം നടത്തിയെങ്കിലും ധനുഷിന്റെ സിനിമകൾ കാണാൻ ഇടയായതോടെയാണ് മകനെ തിരിച്ചറിയാൻ സാധിച്ചത്.
പ്രായാധിക്യം മൂലം ദിവസ ചെലവിന് പോലും പണം കണ്ടെത്താൻ കഴിയുന്നില്ലെന്നും സിനിമാ നടനായ മകൻ പ്രതിമാസം 65000 രൂപ നൽകാൻ നടപടിയുണ്ടാകണമെന്നും ദമ്പതികൾ കോടതിയിൽ അറിയിച്ചിട്ടുണ്ട്.
Mobile AppDownload Get Updated News