ചിത്രം-ആഷിഷ് കെ.വിൻസെന്റ്.
ജന്മനാ ഇരുകൈകളും കാലുകളും അംഗഭംഗം വന്ന ഷിഹാബുദ്ദീന്റെ ജനനസമയത്ത് അധികനാള്‍ ജീവിതമില്ലെന്ന് ഡോക്ടര്‍മാര്‍ മാതാപിതാക്കളെ അറിയിച്ചിരുന്നു. അംഗപരിമിതികളെ മറികടക്കണമെന്ന് തോന്നിയത് ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു. പിന്നെ പഠനത്തിലും കലയിലും താല്പര്യം പുലര്‍ത്തി. പത്താം ക്ലാസ്സ് പരീക്ഷയില്‍ 96 ശതമാനം മാര്‍ക്കോടെ വിജയിക്കാന്‍ സാധിച്ചു. പിന്നെ ഡിഗ്രിയും കഴിഞ്ഞ് കലയിലും ഏകാഗ്രത പുലര്‍ത്തി. ഇപ്പോള്‍ എം എ ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ത്ഥിയാണ്. കാലും കൈയുമില്ലാത്ത ഷിഹാബുദ്ദീന്‍ നൃത്തം, ചിത്രരചന, വയലിന്‍, പിയാനോ വായന എന്നിവയില്‍ അഗ്രഗണ്യനാണ്.
Mobile AppDownload Get Updated News