വിവിധ ഭാഷകളില്‍ നിന്നായി 380 സിനിമകളാണ് പ്രാഥമിക എന്‍ട്രിയായി സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഇവയില്‍ നിന്നാണ് അഞ്ച് പ്രാദേശിക ജൂറികള്‍ ചേര്‍ന്ന് ദേശീയ അവാര്‍ഡിന് വേണ്ടി ചുരുക്കപ്പട്ടിക ഉണ്ടാക്കിയത്.
ദക്ഷിണേന്ത്യന്‍ സിനിമകളുടെ എണ്ണക്കൂടുതല്‍ പരിഗണിച്ച് രണ്ട് ജൂറി പാനല്‍ ഉണ്ടായിരുന്നു. തമിഴ്, മലയാളം സിനിമകളെ പരിഗണിച്ച പ്രാദേശിക ജൂറിയില്‍ മലയാളി സംവിധായകന്‍ ആര്‍ എസ് വിമല്‍ അംഗമായിരുന്നു. ബംഗാളി സിനിമകളെ വിലയിരുത്തിയ ജൂറിക്ക് നേതൃത്വം കൊടുത്തത് സംവിധായകന്‍ ശ്യാമപ്രസാദാണ്. അഞ്ച് പ്രാദേശിക ജൂറി ടീം സമര്‍പ്പിച്ച എന്‍ട്രികളില്‍ നിന്ന് പുരസ്‌കാര നിര്‍ണ്ണയം നടത്തും.
ദേശീയ അവാര്‍ഡില്‍ ഇത്തവണ കടുത്ത മത്സരമായിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ബോളിവുഡ്, മറാത്തി, തമിഴ് സിനിമകളില്‍ നിന്നുള്ള നടന്മാരുടെ പ്രകടനങ്ങളുമായിട്ടായിരിക്കും കമ്മട്ടിപ്പാടത്തിലെ ഗംഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനായകന് പ്രധാനമായും മത്സരിക്കേണ്ടി വരുന്നത്. ആദമിന്റെ മകന്‍ അബു എന്ന സിനിമയിലെ അഭിനയത്തിന് സലിംകുമാര്‍, പേരറിയാത്തവര്‍ എന്ന സിനിമയിലൂടെ സുരാജ് വെഞ്ഞാറമ്മൂട് എന്നിവരാണ് സമീപവര്‍ഷങ്ങളില്‍ മലയാളത്തില്‍ നിന്ന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയത്. പോയ വര്‍ഷം ജയസൂര്യ അഭിനയത്തിന് ജൂറി പരാമര്‍ശം സ്വന്തമാക്കിയിരുന്നു.
തമിഴില്‍ നിന്ന് അഞ്ച് എന്‍ട്രികള്‍ ദേശീയ ജൂറിക്ക് മുന്നിലെത്തിയപ്പോള്‍ മലയാളം എണ്ണത്തിലും മികവ് കാട്ടി. പത്ത് സിനിമകളാണ് ദേശീയ അവാര്‍ഡ് നിര്‍ണയ സമിതിക്ക് മുന്നിലേക്ക് മലയാളത്തെ പ്രതിനിധീകരിച്ചെത്തിയത്. ദേശീയ പുരസ്‌കാര പ്രഖ്യാപനമാണ് ഇത്തവണത്തേത്. മാര്‍ച്ച് അവസാന വാരത്തിലോ ഏപ്രില്‍ ആദ്യമോ ആയിരിക്കും പുരസ്‌കാര പ്രഖ്യാപനം.
മലയാളത്തില്‍ നിന്ന് മഹേഷിന്റെ പ്രതികാരം, ഒറ്റയാള്‍ പാത, കമ്മട്ടിപ്പാടം,ഗപ്പി, കാട് പൂക്കുന്ന നേരം, പിന്നെയും, മിന്നാമിനുങ്ങ്, കാംബോജി, പിന്നെയും എന്നിവയാണ് ദേശീയ അവാര്‍ഡ് ജൂറിക്ക് മുന്നിലേക്ക് പ്രാദേശിക ജൂറി സമര്‍പ്പിച്ചിരിക്കുന്നതെന്ന് അറിയുന്നു. ഇവ കൂടാതെ സെന്‍സറിംഗ് പൂര്‍ത്തിയാക്കി തിയറ്ററുകളിലെത്താത്ത ചില ശ്രദ്ധേയ സിനിമകളും പ്രധാന കാറ്റഗറികളില്‍ ദേശീയ ജൂറിക്ക് മുന്നിലെത്തിയിട്ടുണ്ട്.
വാർത്ത കടപ്പാട്: സൗത്ത് ലൈവ് മലയാളം
National film awards
Actor vinayakan's name shortlisted for National Film Award for Best Actor.
Mobile AppDownload Get Updated News