Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

സില്‍ക്ക് സ്‍മിതയില്ലാത്ത 20 വര്‍ഷങ്ങള്‍

$
0
0

സില്‍ക്ക് സ്‍മിതയുടെ വിയോഗത്തിന് ഇരുപത് വയസ്. ശരീരത്തിന്‍റെ അഴകളവുകളില്‍ തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരെ കുടുക്കിയിട്ട വിജയലക്ഷ്മിയെന്ന സ്‍മിത മരണത്തിനപ്പുറവും വാര്‍ത്തയാണ്. സ്‍മിതയുടെ ജീവിതത്തിന് അതിഭാവുകത്വത്തിന്‍റെ തൊങ്ങല്‍ പിടിപ്പിച്ച് അവതരിപ്പിച്ച ഡേര്‍ട്ടി പിക്ചര്‍ എന്ന സിനിമ 2011ല്‍ പ്രേക്ഷകര്‍ കാത്തിരുന്നു വരവേറ്റതും അതുകൊണ്ടു തന്നെ. സ്‍മിതയായി പകര്‍ന്നാടിയ വിദ്യാ ബാലന്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും നേടി.

ആഭ്രപാളിയിലെ ജീവിതത്തേക്കാള്‍ സംഭവബഹുലമായിരുന്നു സില്‍ക്ക് സ്‍മിതയുടെ ജീവിതം. പട്ടുപോലെ മിനുത്തതായിരുന്നില്ല അവരുടെ ആദ്യകാല ജീവിതം. പിന്നീട് അവരെക്കുറിച്ച് എഴുതിക്കണ്ടതെല്ലാം ശരിയാണെങ്കില്‍, ദാരിദ്രത്തില്‍ നിന്നുള്ള മോചനമായിരുന്നു സില്‍ക്ക് സ്‍മിതക്ക് സിനിമ. കോടമ്പാക്കത്തേക്ക് തെന്നിന്ത്യന്‍ സിനിമയുടെ തലസ്ഥാനം മാറിയപ്പോള്‍ സില്‍ക്ക് സ്മിതയും അവിടെയെത്തി.

ശരീരത്തിന്‍റെ വശ്യത ക്യാമറക്ക് ഒപ്പിയെടുക്കാന്‍ പാകത്തിന് നിന്നുകൊടുത്തതോടെ ഇല്ലായ്‍മയുടെ ജീവിതം അവസാനിച്ചു. 1979ല്‍ വണ്ടിച്ചക്രം എന്ന തമിഴ്‍ ചലച്ചിത്രത്തില്‍ സില്‍ക്ക് എന്ന കഥാപാത്രമായതോടെ ആ പേര് ഉറച്ചു. പിന്നീട് എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും സില്‍ക്ക് സാന്നിദ്ധ്യമായി. ജീവിക്കാന്‍ കെട്ടിയ വേഷങ്ങളോടൊക്കെ വിടപറഞ്ഞ് സില്‍ക്ക് സ്‍മിത എന്നന്നേക്കുമായി അസ്തമിച്ചിട്ടും ഇന്നും അവരുടെ ഓര്‍മ്മകള്‍ പ്രേക്ഷകരുടെ കണ്ണുകളില്‍ പതിഞ്ഞു കിടക്കുന്നു. 200ല്‍ അധികം ചലച്ചിത്രങ്ങളുടെ ഭാഗമായ സില്‍ക്ക് സ്‍മിത 1996ലെ സെപ്റ്റംബര്‍ 23നാണ് വിട പറഞ്ഞത്.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles