2005ല്‍ തൃഷയുടെ ഫോട്ടോകള്‍ ഒരു മാഗസിന്‍ മോര്‍ഫ് ചെയ്ത് ഉപയോഗിച്ചതിനെതിരെ ഉമ കൃഷ്ണന്‍ കേസ് നല്‍കിയിരുന്നു. മാഗസിന്‍ മാപ്പ് പറയണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്രയും നാളുകള്‍ക്കിടയില്‍ കേസ് പരിഗണിക്കുമ്പോള്‍ കോടതിയിലെത്താന്‍ ഉമ കൃഷ്ണന്‍ തയ്യാറായിട്ടില്ല. വാദം കേള്‍ക്കുന്ന ദിവസം ഹാജരാകാന്‍ പല തവണ നിര്‍ദ്ദേശം ലഭിച്ചിട്ടും അനുസരിച്ചില്ല. ഇതോടെ കോടതി വാറന്റ് അയയ്ക്കുകയായിരുന്നു. എന്നാല്‍ ഈ കേസ് പിന്‍വലിച്ചതായി മാനേജര്‍ അറിയിച്ചു. അതേ സമയം ജെല്ലിക്കെട്ട് വിഷയത്തിൽ പ്രതികരിച്ച് പുലിവാല് പിടിച്ച നടി തൃഷയ്ക്ക് പോലീസ് സംരക്ഷണം ഉറപ്പ് നൽകണമെന്ന് തൃഷയുടെ അമ്മ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
arrest warrant against actress trisha's mother.
Mobile AppDownload Get Updated News