Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

വെറും മാണിക്യം 'രാജമാണിക്യ'മായിട്ട് 12 വര്‍ഷം

$
0
0

ബെല്ലാരിയില്‍ ഉള്ള കോടീശ്വരനായ ഒരു പോത്ത് കച്ചവടക്കാരൻ മലയാളസിനിമയുടെ ബോക്സോഫീസ് തൂത്തുവാരിയിട്ട് പന്ത്രണ്ട് വർഷം. നവാഗതനായ അൻവർ റഷീദിന്‍റെ സംവിധാനത്തില്‍ രാജമണിക്യം പുറത്തിറങ്ങിയത് 2005 നവംബർ മൂന്നിനാണ്. 2005ല്‍ മമ്മൂട്ടിയുടെ ഓണച്ചിത്രമായി എത്തിയ നേരറിയാന്‍ സിബിഐ ആവറേജ് വിജയം മാത്രമായിരുന്നു. മോഹന്‍ലാല്‍ ചിത്രം നരന്‍,ദിലീപിന്റെ ചാന്തുപൊട്ട് എന്നിവയാണ് ഓണച്ചിത്രങ്ങള്‍ മുന്നേറിയത്. ഈ ക്ഷീണം മമ്മൂട്ടി പരിഹരിച്ചത് രാജമാണിക്യത്തിന്‍റെ സര്‍വകാല റെേേക്കാഡിനൊപ്പമാണ്.

മമ്മുക്കയുടെ അച്ഛന്‍റെ സ്ഥാനത്തേക്ക് സായികുമാറിന്‍റെ പേര് ആരോ നിര്‍ദേശിച്ചു. അത് ശരിയാകുമോ എന്ന് ഒരു സംശയം വന്നു. പക്ഷെ അന്‍വറിന് ആ കാര്യത്തില്‍ വിശ്വാസം ആയിരുന്നു. സിനിമ ഇറങ്ങിയപ്പോള്‍ സായ്കുമാര്‍ ഗംഭീരം എന്ന് എല്ലാവരും പറഞ്ഞു. നായകന്‍ വരുന്നത് വരെയുള്ള ഒരു അര മണിക്കൂര്‍ സിനിമ കൊണ്ട് പോയത് അദ്ദേഹത്തിന് കരുത്തുറ്റ ആ പ്രകടനം തന്നെ ആയിരുന്നു. ചന്ദ്രോത്സവത്തില്‍ (2005) വില്ലന്‍ ആയ രഞ്ജിത്തിന് തന്നെ സൈമണ്‍ നാടാര്‍ എന്ന വില്ലന്‍ വേഷം കൊടുത്തു. രാജയുടെ കൂട്ടാളികളായി സലിംകുമാര്‍, ഭീമന്‍ രഘു, പിന്നെ രഞ്ജിത്തിന്‍റെ തന്നെ ബ്ലാക്കിലൂടെ (2004) തിരിച്ചു വന്ന റഹ്മാന്‍ എന്നിവരെ കാസ്റ്റ്‌ ചെയ്തതായിരുന്നു ചിത്രത്തിന്‍റെ വിജയത്തിന്‍റെ ഒരു ഘടകം. കാഴ്ചയില്‍ (2004) മമ്മുക്കയുടെ നായികയായ പദ്മപ്രിയയെ ഇതിലും കൊണ്ട് വന്നു.

ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ തിരക്കഥാകൃത്ത് ടി.എ ഷാഹിദ് ആദ്യ പകുതി മാത്രമേ എഴുതിയിരുന്നുള്ളൂ, ഷൂട്ടിംഗ് പകുതി ആയപ്പോഴാണ് രണ്ടാം പകുതി എഴുതി തീര്‍ത്തത്. മാണിക്യത്തിന്‍റെ ഭാഷയില്‍ ഒരു മാറ്റം വേണം എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. സി.വി.രാമന്‍ പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മ എന്ന നോവലിലെ ശങ്കു ആശാന്‍ എന്നൊരു കഥാപാത്രത്തിന്‍റെ ഭാഷ പോലെ ഒന്നായാലോ എന്ന് ചര്‍ച്ച വന്നു. ആയിടക്കാണ് മമ്മുക്ക സുരാജിന്‍റെ തിരുവനന്തപുരം ഭാഷ ശ്രദ്ധിച്ചത്. കൈരളിയില്‍ തന്നെ വന്നിരുന്ന ജഗപൊഗ എന്ന സീരിയലില്‍ ആ ഭാഷ നന്നായി പറയുന്നുണ്ട്. അങ്ങനെ മമ്മൂട്ടി സുരാജിനെ വിളിപ്പിച്ചു. ആ ഭാഷയില്‍ ഒന്ന് സംസാരിപ്പിച്ചു. പിന്നെ മമ്മൂട്ടി തന്നെ ആ ഭാഷയില്‍ ഒന്ന് രണ്ട് ഡയലോഗ് പറഞ്ഞ് നോക്കി, സംഭവം കൊള്ളാം,സിനിമയില്‍ ഇത് തന്നെ മതി എന്ന് ഉറപ്പിച്ചു. അങ്ങനെ സുരാജ് ഷൂട്ടിംഗ് സമയത്ത് മമ്മൂട്ടിയുടെ കൂടെ ഉണ്ടായി. ആ ഭാഷയിലെ ചില ശൈലികളും വാക്കുകളും എല്ലാം മമ്മുക്കക്ക് പറഞ്ഞ് കൊടുത്തു.

മുന്‍പ് പല തരം ഭാഷ ശൈലികളും കൈകാര്യം ചെയ്ത മമ്മൂട്ടി അത് പെട്ടെന്ന് തന്നെ സ്വായത്തം ആക്കി. സിനിമയില്‍ സുരാജിന് ഒരു ചെറിയ വേഷം കൊടുത്തിരുന്നു. പക്ഷെ എഡിറ്റ്‌ കഴിഞ്ഞ് വന്നപ്പോള്‍ ആ ഭാഗം എടുത്ത് മാറ്റേണ്ടി വന്നു. ഈ ഭാഷ പ്രേക്ഷകര്‍ എങ്ങനെ എടുക്കും എന്നതില്‍ ഒരു പേടി ഉണ്ടായിരുന്നു. പക്ഷ പടം തുടങ്ങി മമ്മുക്ക സ്ക്രീനില്‍ വന്നു ആദ്യ ഡയലോഗ് പറഞ്ഞതോടെ വന്‍ കയ്യടി. പിന്നെ സിനിമ തീരും വരെ മമ്മൂട്ടി ആ ഭാഷയും വെച്ച് നിറഞ്ഞാടി എന്ന് പറയാം.

നാല് ആഴ്ചക്കിടെ റിലീസ് ചെയ്ത 41 പ്രദര്‍ശന ശാലകളില്‍ നിന്നും ഈ ചിത്രം വാരിയത് 4.87 കോടി രൂപയാണ്. മലയാളത്തിലെ അന്നത്തെ ഏറ്റവും ഉയര്‍ന്ന ഇനീഷ്യല്‍ കളക്ഷന്‍. നിര്‍മ്മാണ വിതരണ ചുമതല ഏറ്റെടുത്ത വലിയ വീട്ടില്‍ ഫിലിംസ് 2.53 കോടി രൂപ ഷെയര്‍ ഇനത്തില്‍ നേടി. പരസ്യം ഉള്‍പ്പെടെ ഈ ചിത്രത്തിന് മൊത്തം 2.30 കോടി രൂപയാണ് ചെലവു വന്നതെന്ന് അന്ന് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ പറയുന്നു. പ്രദര്‍ശനം അവസാനിപ്പിക്കുമ്പോള്‍ പതിനാറ് കോടി സ്വന്തമാക്കിയെന്നും അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജമാണിക്യത്തിന്‍റെ രണ്ടാംഭാഗം ഇറക്കാനുള്ള ജോലികൾ ആരംഭിച്ചിരുന്നെങ്കിലും പിന്നെ അത് നിറുത്തുകയാണുണ്ടായത്.

12 years of rajamanikyam

​ 12 years of malayalam film rajamanikyam.




Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles