Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

ഓസ്‍കര്‍: സിനിമ നിലപാടായി മാറ്റുന്നവരുടെ വേദി

$
0
0



ലൈംഗിക ആരോപണങ്ങളും വനിത മുന്നേറ്റങ്ങളും ഹോളിവുഡിലെ ചര്‍ച്ചാവിഷയമായി മാറിയ കാലത്താണ് ഓസ്‍കര്‍ അവാര്‍ഡുകളുടെ 90-ാം പതിപ്പ് എത്തിയത്. രണ്ടാംതവണ അവതാരകനായ ജിമ്മി കിമ്മല്‍ രാഷ്ട്രീയവും സിനിമയും ഒരേ അനുപാതത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചു.

കഴിഞ്ഞതവണ നാണക്കേടായി മാറിയ തെറ്റായ ചിത്രത്തിന് മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് നല്‍കിയ സംഭവം ഓര്‍ത്തെടുത്താണ് ഓസ്‍കര്‍ ആരംഭിച്ചത്. വനിതാ ശാക്തീകരണത്തില്‍ ഹോളിവുഡില്‍ തരംഗമായ ‘Time’s Up’, ‘Me Too’, and ‘Never Again’. ക്യാംപെയ്‍നുകളും കിമ്മല്‍ പരാമര്‍ശിച്ചു.

തമാശകള്‍ മാത്രമായിരുന്നില്ല ഓസ്‍കറില്‍. ആദ്യ സിനിമയ്ക്ക് തന്നെ മികച്ച സംവിധായകയ്ക്കുള്ള നാമനിര്‍ദേശം ലഭിച്ച ഗ്രെറ്റ് ഗെര്‍വിഗ്, മികച്ച നടനുള്ള നോമിനേഷന്‍ നേടിയ പ്രായം കുറഞ്ഞതാരം തിമോത്തി ഷാലമെറ്റ് എന്നിവരെ അഭിനന്ദിച്ചു.

സഹനടനുള്ള പുരസ്‍കാരം സാം റോക്ക് വെല്ലായിരുന്നു. ത്രി ബില്‍ബോര്‍ഡ്‍സ്‍ ഔട്ട്സൈഡ് എബ്ബിങ്, മിസൗറിയാണ് ചിത്രം. അവാര്‍ഡ് സമ്മാനിച്ചത് വയോള ഡേവീസ്. ഡാനിയെല്‍ ഡേ-ല്യൂയിസിന്‍റെ വിടവാങ്ങല്‍ ചിത്രം ഫാന്‍റം ത്രെഡിന്‍റെ വസ്ത്രാലങ്കാരം നിര്‍വഹിച്ച മാര്‍ക്ക് ബ്രിഡ്‍ജസിനാണ് ഈ വിഭാഗത്തില്‍ അവാര്‍ഡ് ലഭിച്ചത്. -'ദി ആര്‍ട്ടിസ്റ്റ്'- ഇതിന് മുന്‍പ് ഇതേ അവാര്‍ഡ് നേടിയിട്ടുണ്ട്, മാര്‍ക്ക്.

തരാജി പി ഹെന്‍സണ്‍ മേരി ജെ ബ്ലിജിനെ പ്രകടനത്തിന് ക്ഷണിച്ചു. മികച്ച ഗാനം, മികച്ച സഹനടി എന്നിവയ്ക്ക് നോമിനേഷന്‍ നേടിയ ബ്ലിജ്‍ രണ്ട് വ്യത്യസ്‍ത വിഭാഗങ്ങളില്‍ നാമനിര്‍ദേശം നേടുക എന്ന അപൂര്‍വതയും സ്വന്തമാക്കി. 'മഡ്‍ബൗണ്ട്' എന്ന സിനിമയിലെ 'മൈറ്റി റിവര്‍' ആണ് ബ്ലിജ് പാടിയ ഗാനം.

ശബ്‍ദ വിഭാഗത്തിലെ എഡിറ്റിങ്, മിക്സിങ് അവാര്‍ഡുകള്‍ ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഡണ്‍കിര്‍ക് സ്വന്തമാക്കി.

മികച്ച വിദേശഭാഷ ചിത്രം ചിലെയില്‍ നിന്നുള്ള -എ ഫന്‍റാസ്റ്റിക് വുമണ്‍- ആണ്. തൊട്ടുപിന്നാലെ മികച്ച സഹനടിക്കുള്ള പുരസ്‍കാരം ആലിസണ്‍ ജാനിയും നേടി. മികച്ച എഡിറ്റിങ്ങിനുള്ള പുരസ്‍കാരം ലീ സ്‍മിത്ത് നേടി. ചിത്രം, ഡണ്‍കിര്‍ക്ക്.

ഓസ്‍കറിനിടയ്ക്കുള്ള നിമിഷങ്ങള്‍ രസകരമാക്കാനും കിമ്മല്‍ ശ്രമിച്ചു. ഓസ്‍കര്‍ പുരസ്‍കാരം നല്‍കുന്ന ഡോള്‍ബി തീയേറ്ററിന് അടുത്തുള്ള ചൈനീസ് തീയേറ്ററിലേക്ക് നടിമാരെയും സംവിധായകരെയും കൊണ്ട് ഒരു ജാഥയായി കിമ്മല്‍ യാത്ര നടത്തി. അപ്രതീക്ഷിതമായ സന്ദര്‍ശനത്തിന് ശേഷം, തീയേറ്ററിലുള്ളവര്‍ക്ക് സെലിബ്രിറ്റികള്‍ ഭക്ഷണം വിതരണം ചെയ്‍തു.

മറ്റൊരു രസകരമായ നിമിഷം ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിമിനുള്ള അവാര്‍ഡ് നല്‍കിയപ്പോഴായിരുന്നു. വിജയികളായ ക്രിസ് ഓവര്‍ട്ടെണും റേച്ചല്‍ ഷെന്‍റണും സംവിധാനം ചെയ്‍ത 'ദി സൈലന്‍റ് ചൈല്‍ഡ്‍' ആയിരുന്നു സിനിമ. സംസാരിക്കാന്‍ കഴിയാത്ത ഒരു പെണ്‍കുട്ടിയുടെ ജീവിതമായിരുന്നു ഇതിന് പ്രമേയം. അവാര്‍ഡ് വാങ്ങി, ആംഗ്യഭാഷയിലും നന്ദി പറയാന്‍ റേച്ചല്‍ ശ്രദ്ധിച്ചു.

ജെയിംസ് ഐവറി മികച്ച അവലംബിത തിരക്കഥയ്ക്കും (കോള്‍ മീ ബൈ യുവര്‍ നെയിം), ജോര്‍ഡന്‍ പീല്‍ (ഗെറ്റ് ഔട്ട്) തിരക്കഥയ്ക്കുമുള്ള പുരസ്‍കാരങ്ങള്‍ നേടി. 89 വയസില്‍ ഓസ്‍കര്‍ പുരസ്‍കാരം വാങ്ങിയ ജെയിംസ് ഐവറി ഏറ്റവും പ്രായംകൂടിയ ഓസ്‍കര്‍ ജേതാവ് കൂടിയായി മാറി.

തുടര്‍ന്നുള്ള അവാര്‍ഡ്‍ ഛായാഗ്രഹണത്തിനുള്ളതായിരുന്നു. മാസ്റ്റര്‍ ക്യാമറമാന്‍ റോജര്‍ ഡീക്കിന്‍സ് ആണ് പുരസ്‍കാരം നേടിയത്. വര്‍ഷങ്ങളായ നോമിനേഷന്‍ നേടുകയും പുരസ്‍കാരത്തിനടുത്തുവച്ച് അവസരം നഷ്‍ടപ്പെടുകയും ചെയ്യുന്ന പതിവ് ഇത്തവണ ഡീക്കിന്‍സ് തിരുത്തി. 14 നോമിനേഷനുകള്‍ നേടിയ ഡീക്കിന്‍സിന്‍റെ ആദ്യ അക്കാദമി അവാര്‍ഡാണിത്.

ഇന്‍ മെമ്മോറിയം വിഭാഗത്തില്‍ ഓര്‍മ്മയായ താരങ്ങള്‍ക്ക് ആദരം അര്‍പ്പിച്ചു. ഇന്ത്യയില്‍ നിന്ന് ശ്രീദേവി, ശശി കപൂര്‍ എന്നിവരെയും അക്കാദമി ഓര്‍മ്മിച്ചു.

മികച്ച സംവിധായകനുള്ള അവാര്‍ഡ് ഗിലെര്‍മോ ഡെല്‍ ടോറോ (ഷേപ് ഓഫ് വാട്ടര്‍) നേടി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മികച്ച സംവിധായകനുള്ള പുരസ്‍കാരം നേടുന്ന മൂന്നാമത്തെ കുടിയേറ്റക്കാരനാണ് ഡെല്‍ ടോറോ.

മികച്ച നടനായി ഗാരി ഓള്‍ഡ്‍മാന്‍ മാറി. ചിത്രം, ഡാര്‍ക്കസ്റ്റ് അവര്‍. രണ്ടാമത്തെ നോമിനേഷനും ആദ്യത്തെ ഓസ്‍കറുമാണ് ഓള്‍ഡ്‍മാന്‍ നേടിയത്. വിന്‍സ്റ്റണ്‍ ചര്‍ച്ചിലായാണ് ഓള്‍ഡ്‍മാന്‍ വേഷമിട്ടത്. മികച്ച നടിക്കുള്ള പുരസ്കാരം ഫ്രാന്‍സെസ് മക്ഡോര്‍മണ്ട് ത്രി ബില്‍ബോര്‍ഡ്‍സ്‍ ആണ് ചിത്രം. ആക്ടിവിസ്റ്റ് കൂടിയായ ഫ്രാന്‍സെസ് അവാര്‍ഡ് സ്വീകരിച്ചശേഷം ഇന്ന് നോമിനേറ്റ് ചെയ്യപ്പെട്ട മുഴുവന്‍ സ്ത്രീകളെയും അഭിനന്ദിക്കുകയും എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്‍തു.

കഴിഞ്ഞതവണ തെറ്റായി 'ലാ ലാ ലാന്‍ഡ്' മികച്ച ചിത്രമായി പ്രഖ്യാപിച്ച വാറന്‍ ബീറ്റിക്കും ഫായ്‍ ഡണ്‍വേയ്ക്കുമായിരുന്നു തെറ്റുതിരുത്താനുള്ള അവസരം. ഇത്തവണ തെറ്റിയില്ല. ഗിലെര്‍മോ ഡെല്‍ ടോറോയുടെ ഷേപ് ഓഫ് വാട്ടര്‍ മികച്ച സിനിമായായി പ്രഖ്യാപിച്ചു.

നന്ദി പ്രസംഗത്തിന് ഒടുവില്‍ സമയം തികയാതെ ചില വരികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കുവേണ്ടി ജിമ്മി കിമ്മല്‍ സംസാരിക്കുകയും ചെയ്‍തു.





Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>