'മോഹൻലാലി'ന്‍റെ അണിയറപ്രവർത്തകരും കലവൂർ രവികുമാറും തമ്മിലുള്ള പ്രശ്നം ഒത്തുതീർപ്പായതോടെയാണ് ചിത്രം 14 ന് തന്നെ റിലീസ് ചെയ്യാൻ തീരുമാനമായത്. മോഹൻലാൽ ആരാധികയായ ഒരു ഭാര്യ കുടുംബത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളാണ് രവികുമാർ എഴുതുയ കഥയുടെ ഇതിവൃത്തം. നേരത്തെ രവികുമാർ ഫെഫ്കയിൽ പരാതി നൽകിയിരുന്നെങ്കിലും അന്നുണ്ടാക്കിയ നിബന്ധനകൾ പാലിക്കാൻ അണിയറപ്രവർത്തകർ തയ്യാറില്ല. കഥയുടെ പകർപ്പവകാശവും പ്രതിഫലവും രവികുമാറിന് നൽകണമെന്നായിരുന്നു ഫെഫ്‌ക വിധിച്ചത്. അത് പാലിക്കാതെ വന്നതോടെയാണ് രവികുമാർ കോടതിയെ സമീപിച്ചത്.
Mobile AppDownload Get Updated News