" അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തെ അടുത്തറിഞ്ഞത് ഞാന്‍ മാത്രമാണ്. അദ്ദേഹത്തോടൊപ്പം ഞാന്‍ നാലു വർഷം ജീവിച്ചു. ഞങ്ങളുടെ രണ്ടു മക്കള്‍ ജനിച്ചത് കാട്ടിലായിരുന്നു. മറ്റാര്‍ക്കും അദ്ദേഹത്തെക്കുറിച്ച് ഒന്നുമറിയില്ല. അതുകൊണ്ട് ആരും തന്നെ ഈ ചിത്രം കാണുകയോ അതില്‍ പറഞ്ഞിരിക്കുന്ന കഥ വിശ്വസിക്കുകയോ ചെയ്യരുത് എന്ന് ഞാന്‍ അപേക്ഷിക്കുന്നു"- മുത്തുലക്ഷ്മി മാധ്യമങ്ങളോട് വ്യക്തമാക്കി.
വീരപ്പന് ആവശ്യമായ ബഹുമാനം നല്‍കാതെയും അദ്ദേഹത്തിന്റെ ജീവിതത്തോടു നീതി പുലര്‍ത്താതെയുമാണ് രാം ഗോപാല്‍ വര്‍മ്മ ഈ ചിത്രം ചെയ്തിരിക്കുന്നതെന്നും മുത്തുലക്ഷ്മി വിശദീകരിച്ചു. വീരപ്പന് പരസ്ത്രീ ബന്ധമുണ്ടെന്നുൾപ്പെടെ ചിത്രത്തിൽ കാണിക്കുന്നത് തെറ്റാണ്. ഇംഗ്ലീഷിൽ കുറെ പേപ്പര്‍ കൊണ്ടുവന്ന് വിവിധ ഭാഷകളിൽ സിനിമ പിടിക്കുന്നതിനുള്ള അവകാശം ഒപ്പിടുവിച്ച് നേടിയെടുക്കുകയായിരുന്നു. വീരപ്പന്‍ ജീവനോടെയുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യാന്‍ രാം ഗോപാല്‍ വര്‍മ്മ ധൈര്യപ്പെടുമോ എന്നും മുത്തുലക്ഷ്മി ചോദിച്ചു.
Mobile AppDownload Get Updated News