Quantcast
Channel: Malayalam Samayam
Viewing all 11503 articles
Browse latest View live

മലയാള സിനിമയിലാദ്യമായി ഒരു ട്വൻ്റി-20 ഇഫക്ട് ട്രെയില‍ര്‍ ലോഞ്ച്

$
0
0

മലയാള സിനിമയിലാദ്യമായി ഒരു 20-20 ഇഫക്ടിൽ ഒരു ട്രെയില‍ര്‍ ലോഞ്ച് ഒരുങ്ങുന്നു. ഒരുകാലത്ത് മലയാളത്തിലെ ഹിറ്റ് സംവിധായകരിൽ ഒരാളായിരുന്ന ജോഷി ചെറിയ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുന്ന ചിത്രം 'പൊറിഞ്ചു മറിയം ജോസി'ൻ്റെ ട്രെയില‍റാണ് പുത്തൻ പ്രതീതി ജനിപ്പിച്ച് ആരാധകരിലേക്ക് എത്തുന്നത്. ഓഗസ്റ്റ് 2ന് (നാളെ) വൈകിട്ട് 7 മണിക്ക് ലുലു മാളിൽ വെച്ച് മലയാളത്തിൻ്റെ സൂപ്പര്‍സ്റ്റാര്‍ മോഹൻലാലാണ് ട്രെയിലര്‍ ആരാധകര്‍ക്കായി പുറത്ത് വിടുന്നത്. അതേസമയം മലയാളത്തിലെ മറ്റു മുൻനിര താരങ്ങളായ എല്ലാവരും തന്നെ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ട്രെയിലര്‍ പുറത്ത് വിടും. സിനിമ സ്വാതന്ത്ര്യ ദിനത്തിലാണ് തീയേറ്ററുകളിലെത്തുന്നത്.

മോഹൻലാൽ ലുലു മാളിൽ വെച്ചു റിലീസ് ചെയ്യുന്നതിനോടൊപ്പം തന്നെ മമ്മൂട്ടി, മക്കൾസെൽവൻ വിജയ് സേതുപതി, ദിലീപ്, ജയറാം,പൃഥ്വിരാജ്, മുരളി ഗോപി, ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ബിജു മേനോൻ,വിനായകൻ,സൗബിൻ, ജയസൂര്യ,വിനീത് ശ്രീനിവാസൻ ,അനൂപ് മേനോൻ, അജു വർഗീസ്,ഉണ്ണി മുകുന്ദൻ, ഇന്ദ്രജിത് സുകുമാരൻ,ആൻ്റണി വർഗീസ്,വിനയ് ഫോർട്ട്‌,സുരാജ് വെഞ്ഞാറമൂട്,മഞ്ജു വാര്യർ, മിയ, ഹണി റോസ്‌, നിമിഷ സജയൻ, രജിഷ വിജയൻ, അപർണ ബാലമുരളി, അനു സിതാര, ഐശ്വര്യ ലക്ഷ്മി, ആത്മീയ എന്നിവരുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയും ഒരേ സമയത്ത് ട്രെയിലര്‍ റിലീസ് ചെയ്യും. മുൻപ് ഇതിന് സമാനമായി ഫസ്റ്റ് ലുക്ക് പോസ്റ്റർ ലോഞ്ചുകളുണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയും താരങ്ങൾ ഒരുമിച്ച് ഒരു ട്രെയിലർ പുറത്ത് വിടുന്നത്.

70484769

രണം, ഇഷ്‌ക്, കല്‍ക്കി എന്നീ സിനിമകള്‍ക്ക് സംഗീതമൊരുക്കി ഹിറ്റ് സംഗീത സംവിധായകനായി മാറിയ ജേക്‌സ് ബിജോയ് ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. പശ്ചാത്തല സംഗീതമൊരുക്കുന്നതും ജേക്‌സ് ബിജോയ് തന്നെ. ജോജു ചിത്രത്തിൽ കാട്ടാളന്‍ പൊറിഞ്ചുവായെത്തുമ്പോൾ ചെമ്പന്‍ വിനോദ് പുത്തന്‍ പള്ളി ജോസായും നൈലാ ഉഷ ആലപ്പാട്ട് മറിയം എന്ന കഥാപാത്രമായും സ്‌ക്രീനിൽ പ്രത്യക്ഷപ്പെടും. ആക്ഷന് പ്രാധാന്യമുള്ള വിധത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത് രാജശേഖറും സുപ്രീം സുന്ദറും ചേര്‍ന്നാണ്. ശ്യാം ശശിധരനാണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിൻ്റെ റിലീസ് മാറ്റിയെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ചിത്രത്തിൻ്റെ റിലീസിന് മാറ്റമില്ലെന്ന് വ്യക്തമാക്കി അണിയറപ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയിരുന്നു. ചിത്രത്തിൻ്റെ റിലീസ് തടയണമെന്ന കേസ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഇത്. ഈ സിനിമയുടെ റിലീസ് തടയണമെന്നവശ്യപ്പെട്ട് നോവലിസ്റ്റ് ലിസ്സി നൽകിയ കേസ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജ് ചെലവ് സഹിതം തള്ളുകയായിരുന്നു. തൻ്റെ നോവലിലെയും തിരക്കഥയിലെയും കഥാ സന്ദർങ്ങൾ ഉപയോഗപ്പെടുത്തിയാണ് പൊറിഞ്ചു മറിയം ജോസ് എന്ന സിനിമ ഒരുക്കിയത് എന്ന് ആരോപിച്ചാണ് സംവിധായകൻ ജോഷി, നിർമാതാക്കളായ ഡേവിഡ് കാച്ചപ്പിള്ളി , റെജിമോൻ, തിരക്കഥാകൃത്ത്‌ അഭിലാഷ് . എൻ. ചന്ദ്രൻ എന്നിവർക്കെതിരെ ലിസ്സി എന്ന പരാതിക്കാരി കേസ് ഫയൽ ചെയ്തത്.

<iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fjidhun.radhakrishnan%2Fposts%2F2282100025178937&width=500" width="500" height="631" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe>

പരാതിയിന്മേൽ കോടതി വിശദമായ വാദം കേൾക്കുകയും പരാതിക്കാരിയുടെ നോവലും തിരക്കഥയും പൊറിഞ്ചു മറിയം ജോസ് സിനിമയുടെ തിരക്കഥയും വായിച്ചുനോക്കി താരതമ്യം ചെയ്യുകയും ചെയ്തു. അതിൻ്റെ അടിസ്ഥാനത്തിൽ ആണ് കോടതി കേസ് തള്ളാൻ തീരുമാനിച്ചത്. പ്രശസ്ത അഡ്വക്കേറ്റ് മുഹമ്മദ് സിയാദ് ആണ് പൊറിഞ്ചു മറിയം ജോസിനു വേണ്ടി കോടതിയിൽ ഹാജരായത്.

ചിത്രത്തിൽ ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻ്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രൻ എന്ന പുതുമുഖ രചയിതാവാണ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസാണ് ചിത്രം അവതരിപ്പിക്കുന്നത്. കീർത്തന മൂവീസിൻ്റെ ബാനറിൽ റെജി മോൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.

അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയാണ്. ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനാണ്. ''ജോസഫി''ലൂടെ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ജോജുവാണ് ചിത്രത്തിലെ ഒരു നായകൻ. മോഹൻലാൽ നായകനായ പൃഥ്വിരാജ് ചിത്രമായ ലൂസിഫറിലാണ് നൈല ഉഷ അവസാനമായി അഭിനയിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് എന്ന ചിത്രമാണ് ചെമ്പൻ വിനോദിൻ്റെ ഇനി റിലീസാകാൻ ഉള്ള പ്രധാന ചിത്രം. 2015-ലെ ലൈല ഒ ലൈല എന്ന ചിത്രമായിരുന്നു ജോഷി അവസാനമായി സംവിധാനം ചെയ്ത ചിത്രം.

ചിത്രത്തിലെ നായികയാകാൻ ആദ്യ തിരഞ്ഞെടുത്തത് മഞ്ജു വാര്യരെ ആയിരുന്നു. മറ്റ് ചിത്രങ്ങളുടെ തിരക്ക് മൂലം മഞ്ജു പിന്മാറിയപ്പോള്‍ നടി മംമ്ത മോഹൻദാസിന് കുറിവീണു. പക്ഷേ അവരും പിന്മാറിയതോടെയാണ് ചിത്രത്തിൽ നായികയായി നൈല ഉഷയ്ക്ക് നറുക്ക് വീണത്. ചിത്രം അടുത്ത മാസം റിലീസിന് ഒരുങ്ങുകയാണ്. ചാന്ദ് വി ക്രിയേഷൻസ് ആണ് പൊറിഞ്ചു മറിയം ജോസ് കേരളത്തിൽ വിതരണം ചെയ്യുക.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്ച്‌ കീർത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേർന്ന് നിർമ്മിച്ച പൊറിഞ്ചുമറിയംജോസ് ചാന്ത് വി ക്രീയേഷൻ്റെ ബാനറിലാണ് തിയേറ്ററിൽ എത്തുന്നത്. ചിത്രത്തിൻ്റെ ആക്ഷൻ സീക്വൻസുകൾ ഒരുക്കിയിരിക്കുന്നത് രാജശേഖറും, സുപ്രീം സുന്ദറും ചേര്‍ന്നാണ്. ചിത്രത്തിൻ്റെ കൊറിയോഗ്രാഫി നിര്‍വ്വഹിച്ചിരിക്കുന്നത് പ്രസന്ന സുജിത്താണ്. വാഴൂർ ജോസ് , എ സ് ദിനേശ്, ആതിര ദിൽജിത്ത് എന്നിവര്‍ ചേര്‍‍ന്നാണ് ചിത്രത്തിൻ്റെ പിആര്‍ ജോലികൾ ചെയ്യുന്നത്.

Mobile AppDownload Get Updated News


കുമ്പളങ്ങിയിലെ ബേബിമോൾ ഇനി 'ഹെലനാ'യെത്തും; വിനീത് ചിത്രത്തിൽ അന്ന ബെൻ നായിക

$
0
0

'കുമ്പളങ്ങി നൈറ്റ്സ്' എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകമനസ്സുകളിൽ ഇടം നേടിയ നടി അന്ന ബെൻ നായികയാകുന്ന പുതിയ ചിത്രത്തിൻ്റെ പോസ്റ്റർ പുറത്ത് വിട്ടു. 'ഹെലൻ' എന്ന ചിത്രത്തിലെ ടൈറ്റിൽ വേഷത്തിലാണ് അന്ന എത്തുന്നത്. വിനീത് ശ്രീനിവാസനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ‌ർ അണിയറപ്രവർത്തകർ സോഷ്യൽമീഡിയയിലൂടെ പുറത്തുവിട്ടു. ദി ചിക്കൻ ഹബ്ബ് എന്ന ഫ്രൈഡ് ചിക്കൻ ഷോപ്പിലെ വെയ്ട്രസ് ആയി എത്തുന്ന കഥാപാത്രമാണ് ഹെലൻ എന്നാണ് പോസ്റ്ററിലൂടെ മനസിലാക്കാനാകുന്നത്.

കടുംചുവപ്പ് നിറത്തിലുള്ള ടീഷർട്ടുമണിഞ്ഞ് തലയിൽ തൊപ്പിയും വെച്ചുള്ള ഹെലൻ്റെ കൈയ്യിൽ ദി ചിക്കൻ ഹബ്ബ് എന്ന ഫ്രൈഡ് ചിക്കൻ ഷോപ്പിലെ സ്പെഷ്യൽ ആഹാരസാധനങ്ങളും ഫ്രൈഡ് ചിക്കനും ബെർഗറും കോളയും ഫ്രെഞ്ച് ഫ്രൈസുമുണ്ട്.

Also Read: ടൂവീലറിൽ കറങ്ങി പൃഥ്വിയും സുപ്രിയയും; പിറന്നാളാശംസയ്ക്ക് നന്ദി കുറിച്ച് സുപ്രിയ

നവാഗതനായ മാത്തുക്കുട്ടി സേവ്യർ ആണ് ഹെലൻ സംവിധാനം ചെയ്യുന്നത്. മാത്തുക്കുട്ടിക്കൊപ്പം ആല്‍ഫ്രെഡ് കുര്യൻ ജോസഫും നോബിൾ ബാബു തോമസും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്. വിശാഖ് സുബ്രഹ്മണ്യം, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫൻ്റാസ്റ്റിക്ക് ഫിലിംസാണ് ചിത്രം തയേറ്ററുകളിൽ എത്തിക്കുക. നാളെ മുതൽ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. കൊച്ചി, തൊടുപുഴ എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് നടത്തുക.

Also Read: ചിരിയും കണ്ണീരും സമാസമം; 'മാർഗ്ഗംകളി' ഒരു 'ഫുള്‍ജാർ സോഡ' പോലെ

വിനീതിൻ്റെ ജേക്കബിൻ്റെ സ്വർഗരാജ്യം നിർമ്മിച്ചത് നോബിൾ ബാബു തോമസ് ആയിരുന്നു. ഇത് ആദ്യമായാണ് വിനീത് ശ്രീനിവാസൻ ഒരു ചിത്രം ഒറ്റയ്ക്ക് നിർമ്മിക്കാൻ ഒരുങ്ങുന്നത്. മുൻപ് വിനോദ് ഷൊ‍ര്‍ണ്ണൂരുമായി ചേർന്ന് നിര്‍മ്മിച്ച ചിത്രം ആനന്ദം ആയിരുന്നു. സൂപ്പർ ഹിറ്റായ ഈ ചിത്രത്തിലൂടെ നിരവധി യുവതാരങ്ങളെ മലയാള സിനിമയ്ക്ക് ലഭിക്കുകയും ചെയ്തു. എന്നാൽ വിനീതിൻ്റെ പുതിയ നിര്‍മ്മാണ ചിത്രത്തിൽ താരം അഭിനയിക്കുന്നുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കുന്നത് ഷാൻ റഹ്മാനാണ്.

<blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/p/B0n054YpOi7/" data-instgrm-version="12" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"><div style="padding:16px;"> <a href="https://www.instagram.com/p/B0n054YpOi7/" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> <div style=" display: flex; flex-direction: row; align-items: center;"> <div style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div></div></div><div style="padding: 19% 0;"></div> <div style="display:block; height:50px; margin:0 auto 12px; width:50px;"><svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></div><div style="padding-top: 8px;"> <div style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;"> View this post on Instagram</div></div><div style="padding: 12.5% 0;"></div> <div style="display: flex; flex-direction: row; margin-bottom: 14px; align-items: center;"><div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div> <div style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div></div><div style="margin-left: 8px;"> <div style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div> <div style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)"></div></div><div style="margin-left: auto;"> <div style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div> <div style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div> <div style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div></div></div></a> <p style=" margin:8px 0 0 0; padding:0 4px;"> <a href="https://www.instagram.com/p/B0n054YpOi7/" style=" color:#000; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none; word-wrap:break-word;" target="_blank">H E L E N With a lot of love and hope in my heart I’m sharing the wondeful news about my next venture with an amazing group of people. We are all excited to start rolling from tomorrow, that is 2nd of August and hope all your blessings and prayers will be with us. Much excited to work along side @lal_director who has been a part of my life from my childhood. ❤️ Its a great blessing that, I get to work on a film produced by @vineeth84 who is someone I admire a lot and was looking forward to work with some day. Directed by debut director @mathukuttyxavier and written by debut writer @_god.of.small.things, Nobel Thomas and @mathukuttyxavier thank you for making me a part of your journey. Cinematography by @anendcchandran and who knew I would be able to work with you this soon This is already a family especially with @bonob3 and I would like to thank the entire team for welcoming me to this project with so much love and trust. ❤️</a></p> <p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;">A post shared by <a href="https://www.instagram.com/benanna_love/" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px;" target="_blank"> Anna Ben </a> (@benanna_love) on <time style=" font-family:Arial,sans-serif; font-size:14px; line-height:17px;" datetime="2019-08-01T13:01:24+00:00">Aug 1, 2019 at 6:01am PDT</time></p></div></blockquote> <script async src="//www.instagram.com/embed.js"></script>


Also Read: കള്ളനോട്ടമെറിഞ്ഞ് 'ഇട്ടിമാണി'; ഓണം കൂടാൻ മാണിച്ചയാനെത്തും, പുതിയ പോസ്റ്റര്‍

കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോൾ എന്ന അന്നയുടെ കഥാപാത്രവും ഹിറ്റ് ഡയലോഗുകളും ഇന്നും സൗഹൃദവേദികളിലെ സ്ഥിരം സാന്നിധ്യമാണ്. അന്ന ബൻ സമയം മലയാളത്തിനായി അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നല്ല കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു. തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിൻ്റെ മകളാണ് കുമ്പളങ്ങിയിലെ ബേബിമോളായെത്തിയ അന്ന ബെൻ. ആദ്യ ചിത്രത്തിലൂടെ തന്നെ ഷെയ്ൻ നിഗമിൻ്റെ നായികയായാണ് അന്ന ബെൻ മലയാള സിനിമയിലെത്തുന്നത്.

അതേസമയം വിനീത് നായകനായി എത്തുന്ന മനോഹരം റിലീസിന് തയ്യാറെടുക്കുകയാണ്. അതോടൊപ്പം തന്നെ വിനീത് രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ സിനിമയുടെ റിപ്പോ‍ര്‍ട്ടുകൾ കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. പ്രണവ് മോഹൻലാലാണ് ഈ ചിത്രത്തിൽ നായകനാകുന്നത്. കീര്‍ത്തി സുരേഷാണ് നായിക എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. ഈ സിനിമയുടെ എഴുത്തു ജോലികളുടെ തിരക്കിലാണിപ്പോൾ താരം.

Also Read:‘ഡിയർ കോമ്രേഡി’ലെ സുന്ദരമായ പ്രണയഗാനം ഇതാ, കാണൂ

കൂടാതെ തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദര്‍ശനം തുടരുന്ന തണ്ണീർ മത്തൻ ദിനങ്ങളിൽ വിനീത് ശ്രദ്ധേയമായ വേഷമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ താരത്തിൻ്റെ പ്രകടനം ഏറെ പ്രശംസാര്‍ഹമാണ്. രവി പദ്മനാഭൻ എന്ന കഥാപാത്രത്തെയാണ് വിനീത് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

Also Read: മരക്കാ‍ർ ലൊക്കേഷൻ ചിത്രങ്ങൾ വൈറലാകുന്നു


Mobile AppDownload Get Updated News

‘മനം പകുത്തു നല്‍കിടാം… കുറുമ്പു കൊണ്ട് മൂടിടാം’; ഹൃദയങ്ങൾ കീഴടക്കി അമ്പിളിയുടെ പ്രണയം

$
0
0

സൗബിന്‍ ഷാഹിര്‍ നായകനായി എത്തുന്ന ചിത്രം 'അമ്പിളി'യിലെ രണ്ടാമത്തെ ഗാനം ഇന്നലെ പുറത്തു വന്നതിന് പിന്നാലെ ഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്. ആരാധികേ എന്ന തുടങ്ങുന്ന ഗാനത്തിന് വരികളൊരുക്കിയിരിക്കുന്നത് വിനായക് ശശികുമാറും ഈണം പകര്‍ന്നിരിക്കുന്നത് വിഷ്ണു വിജയിയുമാണ്. 'കുമ്പളങ്ങി നൈറ്റ്സ്‌' ടീം ആണ് ഗാനം പുറത്തുവിട്ടത്. ഞാൻ ജാക്സൺ അല്ലെടാ' എന്ന ഹിറ്റ് പാട്ടിന് ശേഷം ഇറങ്ങിയ അമ്പിളിയിലെ ഗാനമാണ് ഇത്. ചുരുങ്ങിയ സമയത്തിനുള്ളിൽ നാല് ലക്ഷത്തിലേറെ കാഴ്ചക്കാരെയാണ് ആ ഗാനത്തിന് ലഭിച്ചിരിക്കുന്നത്. മനോഹരമായാണ് ഇരുവരും ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

70467556

'ഗപ്പി'ക്ക് ശേഷം സംവിധായകൻ ജോണ്‍ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സൗബിന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് 'അമ്പിളി'. ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ ആദ്യഗാനം ഇതിനകം പത്ത് ലക്ഷത്തിലേറെ കാഴ്ചക്കാരെ യൂട്യൂബിൽ നേടികഴിഞ്ഞിട്ടുണ്ട്. ഗാനത്തിന്‍റെ അകമ്പടിയോടെയെത്തിയ ടീസറും വൈറലായിരുന്നു. ജാക്സൺ പാട്ട് എന്നാണ് ആദ്യഗാനം അറിയപ്പെടുന്നത്.

നസ്രിയയുടെ അനിയന്‍ നവീന്‍ നസീമും ചിത്രത്തിൽ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മുകേഷും, എ വി അനൂപും ചേര്‍ന്നാണ് ഇ ഫോറിന്‍റെ ബാനറിൽ ചിത്രത്തിന്‍റെ നിര്‍മ്മാണം. അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആദ്യ ടീസറും ഗാനവുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നതാണ്. 10 ലക്ഷം കാഴ്ചക്കാരുമായി സോഷ്യല്‍ മീഡിയയില്‍ ജാക്സണ്‍ ലിറിക് വീഡിയോ ട്രെൻഡിംഗുമാണ്.

Also Read: ‘ഡിയർ കോമ്രേഡി’ലെ സുന്ദരമായ പ്രണയഗാനം ഇതാ, കാണൂ

യാത്രക്ക് പ്രാധാന്യം നല്‍കിയൊരുക്കിയിരിക്കുന്ന ചിത്രമാണ് അമ്പിളി എന്നാണ് സൂചന. ഫഹദ് ഫാസില്‍ പുറത്തുവിട്ട ചിത്രത്തിന്‍റെ ആദ്യത്തെ പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതുമുഖമായ തന്‍വി റാം ആണ് ചിത്രത്തിൽ നായിക. വിഷ്ണു വിജയ് ആണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

വർഷങ്ങളോളം തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് ഹ്യൂമറിനും മ്യൂസിക്കിനും പ്രാധാന്യമുള്ള അമ്പിളിയുമായി സംവിധായകന്‍ എത്തുന്നത്. സൗബിന്‍ അമ്പരപ്പിക്കുന്ന മേക്ക്ഓവറിലാണ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. സുഡാനി ഫ്രം നൈജീരിയ, കുമ്പളങ്ങി നൈറ്റ്സ് എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സൗബിന്‍ നായകനാകുന്ന സിനിമയാണ് അമ്പിളി. നവീന്‍ നസീം ആദ്യമായി അരങ്ങേറുന്ന സിനിമയെന്ന പ്രത്യേകതയും അമ്പിളിക്കുണ്ട്. ഗപ്പിയിലെ ഗാനങ്ങള്‍ക്ക് വരികളൊരുക്കിയ വിനായക് ശശികുമാര്‍ തന്നെയാണ് ഈ ചിത്രത്തിനായും ഗാനത്തിൻ്റെ വരികളെഴുതുന്നത്.

Also Read: കുമ്പളങ്ങിയിലെ ബേബിമോൾ ഇനി 'ഹെലനാ'യെത്തും; വിനീത് ചിത്രത്തിൽ അന്ന ബെൻ നായിക

ഇ ഫോര്‍ എൻ്റര്‍ടെയിന്‍മെൻ്റിൻ്റെ ബാനറില്‍ മുകേഷ് ആര്‍.മേത്ത, എ.വി. അനൂപ്, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദേശീയ ശ്രദ്ധയാകര്‍ഷിച്ച പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശരണ്‍ വേലായുധനാണ് ഈ ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്യുന്നത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയുടെ എഡിറ്റിങ് നിര്‍വ്വഹിച്ച കിരണ്‍ ദാസാണ് ഈ ചിത്രത്തിൻ്റെ ചിത്രസംയോജനം നടത്തുന്നത്. വിനേഷ് ബംഗ്ലാനാണ് കലാസംവിധാനം നിര്‍വ്വഹിക്കുന്നത്. മഷാര്‍ ഹംസയാണ് കോസ്റ്റ്യൂം ഡിസൈനിംഗ്. ആര്‍ ജി വയനാടനാണ് മേക്കപ്പ് നിര്‍വഹിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായാണ് അമ്പിളി ചിത്രീകരിക്കുന്നത്.

Also Read: ചിരിയും കണ്ണീരും സമാസമം; 'മാർഗ്ഗംകളി' ഒരു 'ഫുള്‍ജാർ സോഡ' പോലെ

ടൊവീനോയേയും ചേതൻ ജയലാലിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയിരുന്ന ഗപ്പി എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ ജോൺ പോളിന്‍റെ രണ്ടാമത്തെ സിനിമയാണ് അമ്പിളി എന്നതിനാൽ തന്നെ പ്രതീക്ഷയേറെയാണ്.

Mobile AppDownload Get Updated News

സൗ​ബി​നിത് ഭാഗ്യ വർഷം; കൈനിറയെ ചിത്രങ്ങളുമായി താരം: നായകനാകുന്ന പുതിയ ചിത്രം 'അരക്കള്ളൻ മുക്കാക്കള്ളൻ'

$
0
0

'സുഡാനി ഫ്രം നൈജീരിയ', 'കുമ്പളങ്ങി നൈറ്റ്സ്', 'വൈറസ്' എന്നീ ചിത്രങ്ങളിലെ ഗംഭീര പ്രകടനത്തിന് ശേഷം സൗബിൻ നായകനാകുന്ന പുതിയ ചിത്രത്തിൻ്റെ ഷൂട്ടിങ് ചിങ്ങം ഒന്നിന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. നവാഗതനായ ജിത്തു കെ. ജയൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരക്കള്ളൻ മുക്കാക്കള്ളൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ചിങ്ങം ഒന്നിന് ആരംഭിക്കാനാണ് പദ്ധതി.

മലയാളം മൂവീ മേക്കേഴ്സ്, ഡെസി പ്ളിക്സ് എന്നിവയുടെ ബാനറിൽ‍ ഹസീബ് ഹനീഫ്,ശ്വേത കാർത്തിക് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിൽ ദിലീഷ് പോത്തൻ,ഹരീഷ് കണാരൻ,സുരഭി ലക്ഷ്മി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സജീർ ബാവ തിരക്കഥയെഴുതുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം സജിത്താണ് നിർവഹിക്കുന്നത്. റഹാ ഇൻ്റർനാഷണൽ ക്രിസ്മസിന് അരക്കള്ളൻ മുക്കാക്കള്ളൻ തീയേറ്ററുകളിൽ പ്രദർശന് എത്തിനെത്തിക്കും

ജിത്തു ചിത്രത്തിന് കലാസംവിധാനം നിര്‍വ്വഹിക്കുമ്പോൾ സജി കാട്ടാക്കടയാണ് മേക്കപ്പ് നിര്‍വ്വഹിക്കുന്നത്. സുനിലാണ് വസ്ത്രാലങ്കാരം. യൂനുസ് അലിയാർ, വി.എസ്. ഹൈദർ അലി എന്നിവരാണ് കോ-പ്രൊഡ്യുസേഴ്സ്‌. സക്കീർ ഹുസൈനാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്. ഷെറിൻ സ്റ്റാൻലി എക്സിക്യൂട്ടീവ് പ്രൊഡ്യുസറാണ്, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ്. ചിത്രവുമായി ബന്ധപ്പെട്ട വാർത്താപ്രചരണം നിര്‍വ്വഹിക്കുന്നത് എ.എസ്.ദിനേശ്.

70488500

അതേസമയം സൗബിൻ നായകനാകുന്ന അമ്പിളി എന്ന ചിത്രം ഈ മാസം തീയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. ചിത്രത്തിലേതായി പുറത്തിറങ്ങിയ രണ്ടു ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടിൽ ഇടം നേടിയിരിക്കുകയാണ്. ചിത്രത്തിലെ ഗാനത്തിന് വരികളൊരുക്കിയിരിക്കുന്നത് വിനായക് ശശികുമാറും ഈണം പകര്‍ന്നിരിക്കുന്നത് വിഷ്ണു വിജയിയുമാണ്. 'ഗപ്പി'ക്ക് ശേഷം സംവിധായകൻ ജോണ്‍ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സൗബിന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് 'അമ്പിളി'.

നസ്രിയയുടെ അനിയന്‍ നവീന്‍ നസീമും ചിത്രത്തിൽ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മുകേഷും, എ വി അനൂപും ചേര്‍ന്നാണ് ഇ ഫോറിന്‍റെ ബാനറിൽ ചിത്രത്തിന്‍റെ നിര്‍മ്മാണം. അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആദ്യ ടീസറും ഗാനവുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നതാണ്. യാത്രക്ക് പ്രാധാന്യം നല്‍കിയൊരുക്കിയിരിക്കുന്ന ചിത്രമാണ് അമ്പിളി എന്നാണ് സൂചന. ഫഹദ് ഫാസില്‍ പുറത്തുവിട്ട ചിത്രത്തിന്‍റെ ആദ്യത്തെ പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതുമുഖമായ തന്‍വി റാം ആണ് ചിത്രത്തിൽ നായിക.

വർഷങ്ങളോളം തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് ഹ്യൂമറിനും മ്യൂസിക്കിനും പ്രാധാന്യമുള്ള അമ്പിളിയുമായി സംവിധായകന്‍ എത്തുന്നത്. സൗബിന്‍ അമ്പരപ്പിക്കുന്ന മേക്ക്ഓവറിലാണ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. സുഡാനി ഫ്രം നൈജീരിയ, കുമ്പളങ്ങി നൈറ്റ്സ് എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സൗബിന്‍ നായകനാകുന്ന സിനിമയാണ് അമ്പിളി. നവീന്‍ നസീം ആദ്യമായി അരങ്ങേറുന്ന സിനിമയെന്ന പ്രത്യേകതയും അമ്പിളിക്കുണ്ട്. ഗപ്പിയിലെ ഗാനങ്ങള്‍ക്ക് വരികളൊരുക്കിയ വിനായക് ശശികുമാര്‍ തന്നെയാണ് ഈ ചിത്രത്തിനായും ഗാനത്തിൻ്റെ വരികളെഴുതുന്നത്. സംഗീതം വിഷ്ണു വിജയ് ആണ്.

ഇ ഫോര്‍ എൻ്റര്‍ടെയിന്‍മെൻ്റിൻ്റെ ബാനറില്‍ മുകേഷ് ആര്‍.മേത്ത, എ.വി. അനൂപ്, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദേശീയ ശ്രദ്ധയാകര്‍ഷിച്ച പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശരണ്‍ വേലായുധനാണ് ഈ ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്യുന്നത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയുടെ എഡിറ്റിങ് നിര്‍വ്വഹിച്ച കിരണ്‍ ദാസാണ് ഈ ചിത്രത്തിൻ്റെ ചിത്രസംയോജനം നടത്തുന്നത്. വിനേഷ് ബംഗ്ലാനാണ് കലാസംവിധാനം നിര്‍വ്വഹിക്കുന്നത്. മഷാര്‍ ഹംസയാണ് കോസ്റ്റ്യൂം ഡിസൈനിംഗ്. ആര്‍ ജി വയനാടനാണ് മേക്കപ്പ് നിര്‍വഹിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായാണ് അമ്പിളി ചിത്രീകരിക്കുന്നത്.

ടൊവീനോയേയും ചേതൻ ജയലാലിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയിരുന്ന ഗപ്പി എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ ജോൺ പോളിന്‍റെ രണ്ടാമത്തെ സിനിമയാണ് അമ്പിളി എന്നതിനാൽ തന്നെ പ്രതീക്ഷയേറെയാണ്.

സൗബിൻ നായകനായെത്തുന്ന ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25, ജിന്ന്, ജൂതൻ എന്നീ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ജാക്ക് ആൻ്റ് ജിൽ, ട്രാൻസ്, തേർഡ് വേൾഡ് ബോയ്സ് എന്നീ ചിത്രങ്ങളാണ് സൗബിൻ്റേതായി അണിയറയിലൊരുങ്ങുന്ന മറ്റു ചിത്രങ്ങൾ.

Mobile AppDownload Get Updated News

'ലൂസിഫറി'ന് പിന്നാലെ ആമസോണ്‍ പ്രൈമില്‍ 'ഉണ്ട'യും

$
0
0

ഈ വര്‍ഷം നിരവധി ഹിറ്റ് ചിത്രങ്ങളാണ് നടൻ മമ്മൂട്ടിയുടേതായി ഇറങ്ങിയത്. അതിൽ തന്നെ ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമാണ് ഉണ്ട. ഛത്തീസ്ഗഡിൽ ഡ്യൂട്ടിക്കായി പോകുന്ന പോലിസൂകാരുടെ യാതനകള്‍ അവതരിപ്പിച്ച ചിത്രം തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടിയിരുന്നു. ചിത്രം അമ്പതാം ദിനം ആഘോഷിച്ചത് കഴിഞ്ഞദിവസമാണ്. ഇപ്പോള്‍ ആമസോണ്‍ പ്രൈമിൽ ചിത്രം എത്തിയിരിക്കുകയാണ്.

ഒരു പത്രവാര്‍ത്തയായിരുന്നു സിനിമയ്ക്ക് പ്രചോദനമായത്. അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത സിനിമയാണിത്. മണി സാര്‍ എന്ന പോലീസുകാരനായാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രത്തിൽ. ചിത്രത്തിൽ മമ്മൂട്ടിക്കായി മേക്ക് ഡൗൺ ചെയ്ത് സൗന്ദര്യം കുറച്ചത് വലിയ വാര്‍ത്തയായിരുന്നു.

Also Read: ഉണ്ട സിനിമ റിവ്യൂ

മെഗാസ്റ്റാറിന്‍റെ റിയലിസ്റ്റിക് കഥാപാത്രത്തെ ആളുകള്‍ ഇരുകൈയ്യും നീട്ടി ഏറ്റെടുത്തു. ചിത്രം എന്നാണ് ആമസോണ്‍ പ്രൈമിലേക്കെന്നുള്‍പ്പെടെ സോഷ്യൽമീഡിയയിൽ ചര്‍ച്ചകള്‍ സജീവമായിരിക്കുന്ന സമയത്താണ് ചിത്രം എത്തിയിരിക്കുന്നത്. ലൂസിഫറിനും ഇഷ്കിനും ശേഷം ഉണ്ടയും ആമസോൺ പ്രൈമിൽ തരംഗമാവാൻ ഒരുങ്ങുകയാണ്.

മമ്മൂട്ടിക്ക് പുറമെ വലിയ യുവതാരനിരയും ചിത്രത്തിലുണ്ട്. അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി തുടങ്ങിയവരുടെ പ്രകടനവും ഏറെ ചര്‍ച്ചയായിരുന്നു. ഈശ്വര റാവുവായിരുന്നു ചിത്രത്തിൽ മമ്മൂട്ടിയുടെ ഭാര്യയായി എത്തിയിരുന്നത്. സംവിധായകനായ രഞ്ജിത്തും ഒരു സുപ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമായ ലൂസിഫറായിരുന്നു ആമസോണ്‍ പ്രൈമിൽ എത്തിയ ആദ്യത്തെ മലയാളചിത്രം. ഇതിന് പിന്നാലെയാണ് ഷെയ്ൻ നിഗത്തിന്‍റെ ഇഷ്ക് എത്തിയത്. ഇതിന് പിന്നാലെയായാണ് മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റ് ചിത്രമായ ഉണ്ടയും ഇപ്പോള്‍ എത്തിയിരിക്കുന്നത്.

കഴിഞ്ഞദിവസം ഉണ്ടയുടെ സംവിധായകൻ ഖാലിദ് റഹ്മാൻ ചിത്രത്തെകുറിച്ച് നടത്തിയ ഒരു പരാമര്‍ശം ഏറെ വൈറലായിരുന്നു. തന്‍റെ ഇൻസ്റ്റ സ്റ്റാറ്റസിൽ ആരാധകരുടെ ചോദ്യത്തിന് മറപടി പറയുന്നതിനിടയിലായിരുന്നു ഉണ്ടയുടെ ക്ലൈമാക്സിൽ താൻ പൂർണ്ണതൃപ്തനല്ലെന്ന് ഖാലിദ് പറയുകയുണ്ടായത്.

മണിസാറിന്‍റെ ക്ലൈമാക്സിൽ താൻ പൂര്‍ണ്ണ തൃപ്തനല്ലെന്നും താൻ ഉദ്ദേശിച്ച ചിത്രമല്ല സ്ക്രീനിലെത്തിയതെന്നുമാണ് തന്‍റെ ഇൻസ്റ്റ സ്റ്റാറ്റസിൽ ഖാലിദ് റഹ്മാൻ വ്യക്തമാക്കിയിരുന്നത്.

Also Read: 'ഉണ്ട'യുടെ ക്ലൈമാക്സിൽ പൂര്‍ണ്ണ തൃപ്തനല്ലെന്ന് സംവിധായകൻ

തന്‍റെ ഫോളോവേഴ്സിന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിനിടയിലാണ് ഖാലിദ് ഇത് പറഞ്ഞിരിക്കുന്നത്. 'ഉണ്ട'യുടെ നിര്‍മ്മാതാവ് മറ്റൊരാളായിരുന്നെങ്കിൽ കുറച്ചുകൂടി നല്ലതാകുമായിരുന്നോ എന്ന് ചോദ്യത്തിന് ഉറപ്പായിട്ടും എന്നാണ് ഖാലിദ് മറുപടി പറഞ്ഞിരുന്നത്. ഉണ്ടയിൽ സംതൃപ്തനാണോ, പ്രത്യേകിച്ചും അതിന്‍റെ ക്ലൈമാക്സിൽ എന്ന മറ്റൊരാളുടെ ചോദ്യത്തിന് ചെയ്തല്ലേ പറ്റൂ ഓര്‍മ്മിപ്പിക്കരുത് പ്ലീസ് എന്നായിരുന്നു ഖാലിദിന്‍റെ മറുപടി.

ഉണ്ട' സിനിമയിൽ സംതൃപ്തനല്ലാതിരിക്കാൻ എന്താണ് കാരണമെന്ന ഒരാളുടെ ചോദ്യത്തിന് ഒരുപാട് ഉണ്ട് എന്നാണ് ഖാലിദ് പറഞ്ഞിരുന്നത്. ഉണ്ട എന്ന സിനിമ ചെയ്തതിൽ പൂര്‍ണ്ണ സംതൃപ്തനാണോ എന്ന ചോദ്യത്തോട് ഇല്ല എന്നാണ് ഖാലിദിന്‍റെ പ്രതികരണം.

മമ്മൂട്ടിയെകുറിച്ചുള്ള ചോദ്യത്തിന് യൂണിവേഴ്സിറ്റിയെന്നാണ് ഖാലിദിന്‍റെ ഉത്തരം. സിനിമയിൽ ഏതെല്ലാം മേഖലകള്‍ ചെയ്യണമെന്നാണ് ആഗ്രഹം എന്നൊരാള്‍ ചോദിച്ചപ്പോള്‍ അവസരം കിട്ടുന്ന എല്ലാ മേഖലകളുമെന്നാണ് ഖാലിദ് പറഞ്ഞിരുന്നത്.

മമ്മൂക്കയോടൊപ്പം ഇനി സിനിമ ചെയ്യാൻ ആഗ്രഹമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഒരുപാട് എന്നായിരുന്നു ഖാലിദ് മറുപടി നൽകിയിരുന്നത്. സഹോദരൻ ഷൈജു ഖാലിദിനെ പറ്റി ചോദിച്ചപ്പോള്‍ ക്രിയേറ്റീവ് ഹെഡ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഉണ്ടയിലെ മണി സാറിനെ പറ്റി ചോദിച്ചപ്പോള്‍ ബഹുമാനം എന്നും മറുപടി പറഞ്ഞിട്ടുണ്ട്. ഈ അടുത്ത് വായിച്ച ഏറ്റവും നല്ല മലയാളം പുസ്തകമേതെന്ന ഒരാളുടെ ചോദ്യത്തിന് കടൽ മലയോട് പറഞ്ഞത് എന്നാണ് ഖാലിദ് വ്യക്തമാക്കിയിരുന്നത്. ഒരു സിനിമാക്കാരനാകാനുള്ള പ്രചോദനം ലഭിച്ച സിനിമ, സാഹചര്യം എന്താണെന്നുള്ള ചോദ്യത്തിന് കണ്ടിട്ടുള്ള എല്ലാ സിനിമകളും പ്രചോദനമായിട്ടുണ്ടെന്നായിരുന്നു ഖാലിദിന്‍റെ മറുപടി. ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന സിനിമയേതെന്ന് ചോദിച്ചപ്പോള്‍ ട്രാൻസ് എന്നാണ് പറഞ്ഞിരുന്നത്.


Mobile AppDownload Get Updated News

'ഇട്ടിമാണി'യില്‍ മോഹന്‍ലാലിന്‍റെ ഭാര്യയാകാൻ 'ജോസഫി'ലെ നായിക

$
0
0

കഴിഞ്ഞവര്‍ഷം ഏറെ ഹിറ്റായ 'ജോസഫ്' എന്ന ജോജു ജോര്‍ജ്ജ് ചിത്രത്തിലൂടെ ശ്രദ്ധേയയായ ബാംഗ്ലൂര്‍ സ്വദേശിനിയും മോഡലുമായ മാധുരി ബ്രൊഗാൻസ മോഹൻലാലിന്‍റെ പുതിയ ചിത്രമായ 'ഇട്ടിമാണി മെയ്ഡ് ഇൻ ചൈന'യിൽ അഭിനയിക്കുന്നു. ചിത്രത്തിൽ മോഹൻലാലിന്‍റെ ഭാര്യയുടെ വേഷമാണ് അവതരിപ്പിക്കുന്നതെന്നാണ് സൂചന. ചിത്രത്തിന്‍റെ ചൈന ഷെഡ്യൂളിലാണ് മാധുരിയും മോഹൻലാലും ഒരുമിച്ചഭിനയിച്ചതെന്നാണ് അറിയുന്നത്. ഇതിഹാസമായ താരത്തിനോടൊപ്പമുള്ള ചിത്രവും താരം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിൽ ഹണി റോസും ഒരു വേഷത്തിലെത്തുന്നുണ്ട്. 'ജോസഫി'ല്‍ ജോജുവിന്‍റെ രണ്ട് നായികമാരില്‍ ഒരാളായിട്ടായിരുന്നു മാധുരി അഭിനയിച്ചിരുന്നത്. ലിസമ്മ എന്നായിരുന്നു ചിത്രത്തിൽ മാധുരിയുടെ കഥാപാത്രത്തന് പേര്. സിനിമയില്‍ ഇരുവരും തമ്മിലുളള ഗാനരംഗങ്ങളെല്ലാം ഏറെ ഹിറ്റായിരുന്നു.
<iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FIttymaaniMadeInChina%2Fposts%2F358326635066651&width=500" width="500" height="367" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe>

'ജോസഫി'ന് ശേഷം നിരവധി ചിത്രങ്ങള്‍ മാധുരിക്ക് വന്നിട്ടുമുണ്ട്. ജയറാം ചിത്രം 'പട്ടാഭിരാമനി'ലും താരം അഭിനയിക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിലുള്‍പ്പെടെ താരം സജീവമാണ്. ഈയടുത്തിടെ തന്‍റെ ബിക്കിനി ചിത്രം പങ്കുവെച്ചതോടെ സോഷ്യല്‍ മീഡിയിയില്‍ നിന്നും നടിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെതിരെ പ്രതികരണമായും താരം എത്തിയിരുന്നു.

അശ്ലീലം അതിരു കടന്നതോടെ താരം ചിത്രം നീക്കം ചെയ്തെങ്കിലും അതിനെതിരെ ശക്തമായ പ്രതികരണവും രേഖപ്പെടുത്തിയിരുന്നു. ‘ താൻ ബാത്തിംഗ് സ്യൂട്ടില്‍ നില്‍ക്കുന്ന ഒരു അവധിക്കാലചിത്രം പങ്കു വെച്ചാല്‍ ഇതാണോ അവസ്ഥ? വെറുതെ നിങ്ങള്‍ മലയാളികള്‍ക്ക് നാണക്കേടുണ്ടാക്കരുത്.’ നടി സോഷ്യൽമീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. ഇൻസ്റ്റഗ്രാം സ്റ്റാറ്റസിലാണ് താരം ഇത് വ്യക്തമാക്കിയിരിക്കുന്നത്. ഇതിനു പിന്നാലെയാണ് ബിക്കിനി ചിത്രം താരം നീക്കം ചെയ്യുകയുണ്ടായത്.

'ലൂസിഫറി'ന്‍റെ വിജയത്തിന് ശേഷം മോഹന്‍ലാലിന്‍റേതായി റിലീസിങ്ങിനൊരുങ്ങുന്ന സിനിമ കൂടിയാണ് 'ഇട്ടിമാണി മെയ്ഡ് ഇൻ ചൈന'. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന സിനിമ ഓണത്തിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നതെന്നാണ് അറിയുന്നത്. ഇട്ടിമാണിയില്‍ അച്ഛനും മകനുമായി മോഹന്‍ലാല്‍ എത്തുന്നുണ്ടെന്നാണ് പുറത്തിറങ്ങിയിരിക്കുന്ന റിപ്പോര്‍ട്ട്. ചൈന പശ്ചാത്തലത്തിലുളള മാര്‍ഷ്വെല്‍ ആര്‍ട്‌സ് ട്രെയിനറായിട്ടാണ് അച്ഛന്‍ കഥാപാത്രം എത്തുന്നതെന്നും സൂചനയുണ്ട്. അച്ഛൻ കഥാപാത്രം അവതരിപ്പിക്കുന്ന മോഹൻലാലിന്‍റെ ഭാര്യയായിട്ടാണ് മാധുരി എത്തുന്നതെന്നാണ് വിവരം. ഹണി റോസ് ആണ് മകനായുള്ള മോഹൻലാലിന്‍റെ ഭാര്യയായിട്ടുള്ളത്. നഴ്സായിട്ടാണ് ഹണി ചിത്രത്തിൽ അഭിനയിക്കുന്നത്.
<iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FIttymaaniMadeInChina%2Fposts%2F358849245014390&width=500" width="500" height="405" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe>

ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന നിര്‍മ്മിക്കുന്നത്. നവാഗതരായ ജിബി ജോജു ടീം സിനിമ സംവിധാനം ചെയ്യുന്നു. സിദ്ധിഖ്, വിനു മോഗന്‍, അജു വര്‍ഗീസ്, കൈലാസ്, ജോണി ആന്റണി, ഹരീഷ് കണാരന്‍, സലീംകുമാര്‍, സിജോയ് വര്‍ഗീസ്, നന്ദു, അരിസ്റ്റോ സുരേഷ്, സ്വാസിക തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും തൃശ്ശൂര്‍കാരനായി തിരിച്ചെത്തുന്ന സിനിമ കൂടിയാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്നതും പ്രത്യേകതയാണ്.

അതേസമയം മോഹന്‍ലാല്‍ നായകനായ ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’യുടെ പുത്തൻ പോസ്റ്റര്‍ ഇന്ന് പുറത്തിറങ്ങിയിട്ടുമുണ്ട്. തൃശൂര്‍ പശ്ചാത്തലമായൊരുങ്ങുന്ന ചിത്രമായതിനാൽ തന്നെ പുലികളി വേഷധാരിയായ അജു വര്‍ഗ്ഗീസിനെ തന്‍റെ സ്കൂട്ടറിന് പിറകിലിരുത്തി മോഹൻലാൽ പോകുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. മോഹന്‍ലാലിനൊപ്പം തമിഴിലെ പ്രശസ്ത താരം രാധികാ ശരത്കുമാറും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Mobile AppDownload Get Updated News

കിടിലൻ ആക്ഷൻ - മാസ് രംഗങ്ങളുമായി 'പൊറിഞ്ചു മറിയം ജോസ്' ട്രെയിലര്‍

$
0
0

ഒരുകാലത്ത് മലയാളത്തിലെ ഹിറ്റ് സംവിധായകരിൽ ഒരാളായിരുന്ന ജോഷി ചെറിയ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുന്ന ചിത്രം 'പൊറിഞ്ചു മറിയം ജോസി'ൻ്റെ ട്രെയില‍ര്‍ പുറത്ത് വിട്ടു. പുത്തൻ പ്രതീതി ജനിപ്പിച്ചാണ് ചിത്രത്തിൻ്റെ ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുന്നത്. മലയാള സിനിമയിലാദ്യമായി 20-20 ഇഫക്ടിലാണ് ട്രെയില‍ര്‍ ആരാധകരിലേക്കെത്തിയത്. ഇന്ന് വൈകിട്ട് 7 മണിക്ക് ലുലു മാളിൽ വെച്ച് മലയാളത്തിൻ്റെ സൂപ്പര്‍സ്റ്റാര്‍ മോഹൻലാലാണ് ട്രെയിലര്‍ ആരാധകര്‍ക്കായി പുറത്ത് വിട്ടത്. അതേസമയം മലയാളത്തിലെ മറ്റു മുൻനിര താരങ്ങളായ എല്ലാവരും തന്നെ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ട്രെയിലര്‍ പുറത്ത് വിട്ടു. കിടിലൻ ആക്ഷൻ രംഗങ്ങൾ കോര്‍ത്തിണക്കി ത്രില്ലര്‍ മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമ സ്വാതന്ത്ര്യ ദിനത്തിലാണ് തീയേറ്ററുകളിലെത്തുന്നത്.

ട്രെയിലര്‍ റിലീസ് ചെയ്യുന്നതിനോടൊപ്പം തന്നെ മമ്മൂട്ടി, മക്കൾസെൽവൻ വിജയ് സേതുപതി, ദിലീപ്, ജയറാം,പൃഥ്വിരാജ്, മുരളി ഗോപി, ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ബിജു മേനോൻ,വിനായകൻ,സൗബിൻ, ജയസൂര്യ,വിനീത് ശ്രീനിവാസൻ ,അനൂപ് മേനോൻ, അജു വർഗീസ്,ഉണ്ണി മുകുന്ദൻ, ഇന്ദ്രജിത് സുകുമാരൻ,ആൻ്റണി വർഗീസ്,വിനയ് ഫോർട്ട്‌,സുരാജ് വെഞ്ഞാറമൂട്,മഞ്ജു വാര്യർ, മിയ, ഹണി റോസ്‌, നിമിഷ സജയൻ, രജിഷ വിജയൻ, അപർണ ബാലമുരളി, അനു സിതാര, ഐശ്വര്യ ലക്ഷ്മി, ആത്മീയ എന്നിവരുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയും ഒരേ സമയത്ത് ട്രെയിലര്‍ റിലീസ് ചെയ്തു. മുൻപ് ഇതിന് സമാനമായി ഫസ്റ്റ് ലുക്ക് പോസ്റ്റർ ലോഞ്ചുകളുണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയും താരങ്ങൾ ഒരുമിച്ച് ഒരു ട്രെയിലർ പുറത്ത് വിട്ടത്.

രണം, ഇഷ്‌ക്, കല്‍ക്കി എന്നീ സിനിമകള്‍ക്ക് സംഗീതമൊരുക്കി ഹിറ്റ് സംഗീത സംവിധായകനായി മാറിയ ജേക്‌സ് ബിജോയ് ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. പശ്ചാത്തല സംഗീതമൊരുക്കുന്നതും ജേക്‌സ് ബിജോയ് തന്നെ. ജോജു ചിത്രത്തിൽ കാട്ടാളന്‍ പൊറിഞ്ചുവായെത്തുമ്പോൾ ചെമ്പന്‍ വിനോദ് പുത്തന്‍ പള്ളി ജോസായും നൈലാ ഉഷ ആലപ്പാട്ട് മറിയം എന്ന കഥാപാത്രമായും സ്‌ക്രീനിൽ പ്രത്യക്ഷപ്പെടും. ആക്ഷന് പ്രാധാന്യമുള്ള വിധത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത് രാജശേഖറും സുപ്രീം സുന്ദറും ചേര്‍ന്നാണ്. ശ്യാം ശശിധരനാണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്.

70501896

കഴിഞ്ഞ ദിവസം ചിത്രത്തിൻ്റെ റിലീസ് മാറ്റിയെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ചിത്രത്തിൻ്റെ റിലീസിന് മാറ്റമില്ലെന്ന് വ്യക്തമാക്കി അണിയറപ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയിരുന്നു. ചിത്രത്തിൻ്റെ റിലീസ് തടയണമെന്ന കേസ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഇത്. ഈ സിനിമയുടെ റിലീസ് തടയണമെന്നവശ്യപ്പെട്ട് നോവലിസ്റ്റ് ലിസ്സി നൽകിയ കേസ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജ് ചെലവ് സഹിതം തള്ളുകയായിരുന്നു. തൻ്റെ നോവലിലെയും തിരക്കഥയിലെയും കഥാ സന്ദർങ്ങൾ ഉപയോഗപ്പെടുത്തിയാണ് പൊറിഞ്ചു മറിയം ജോസ് എന്ന സിനിമ ഒരുക്കിയത് എന്ന് ആരോപിച്ചാണ് സംവിധായകൻ ജോഷി, നിർമാതാക്കളായ ഡേവിഡ് കാച്ചപ്പിള്ളി , റെജിമോൻ, തിരക്കഥാകൃത്ത്‌ അഭിലാഷ് . എൻ. ചന്ദ്രൻ എന്നിവർക്കെതിരെ ലിസ്സി എന്ന പരാതിക്കാരി കേസ് ഫയൽ ചെയ്തത്.

പരാതിയിന്മേൽ കോടതി വിശദമായ വാദം കേൾക്കുകയും പരാതിക്കാരിയുടെ നോവലും തിരക്കഥയും പൊറിഞ്ചു മറിയം ജോസ് സിനിമയുടെ തിരക്കഥയും വായിച്ചുനോക്കി താരതമ്യം ചെയ്യുകയും ചെയ്തു. അതിൻ്റെ അടിസ്ഥാനത്തിൽ ആണ് കോടതി കേസ് തള്ളാൻ തീരുമാനിച്ചത്. പ്രശസ്ത അഡ്വക്കേറ്റ് മുഹമ്മദ് സിയാദ് ആണ് പൊറിഞ്ചു മറിയം ജോസിനു വേണ്ടി കോടതിയിൽ ഹാജരായത്.

ചിത്രത്തിൽ ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻ്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രൻ എന്ന പുതുമുഖ രചയിതാവാണ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസാണ് ചിത്രം അവതരിപ്പിക്കുന്നത്. കീർത്തന മൂവീസിൻ്റെ ബാനറിൽ റെജി മോൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.

അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയാണ്. ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനാണ്. ''ജോസഫി''ലൂടെ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ജോജുവാണ് ചിത്രത്തിലെ ഒരു നായകൻ. മോഹൻലാൽ നായകനായ പൃഥ്വിരാജ് ചിത്രമായ ലൂസിഫറിലാണ് നൈല ഉഷ അവസാനമായി അഭിനയിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് എന്ന ചിത്രമാണ് ചെമ്പൻ വിനോദിൻ്റെ ഇനി റിലീസാകാൻ ഉള്ള പ്രധാന ചിത്രം. 2015-ലെ ലൈല ഒ ലൈല എന്ന ചിത്രമായിരുന്നു ജോഷി അവസാനമായി സംവിധാനം ചെയ്ത ചിത്രം.

ചിത്രത്തിലെ നായികയാകാൻ ആദ്യ തിരഞ്ഞെടുത്തത് മഞ്ജു വാര്യരെ ആയിരുന്നു. മറ്റ് ചിത്രങ്ങളുടെ തിരക്ക് മൂലം മഞ്ജു പിന്മാറിയപ്പോള്‍ നടി മംമ്ത മോഹൻദാസിന് കുറിവീണു. പക്ഷേ അവരും പിന്മാറിയതോടെയാണ് ചിത്രത്തിൽ നായികയായി നൈല ഉഷയ്ക്ക് നറുക്ക് വീണത്. ചാന്ദ് വി ക്രിയേഷൻസ് ആണ് പൊറിഞ്ചു മറിയം ജോസ് കേരളത്തിൽ വിതരണം ചെയ്യുക.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്ച്‌ കീർത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേർന്ന് നിർമ്മിച്ച പൊറിഞ്ചുമറിയംജോസ് ചാന്ത് വി ക്രീയേഷൻ്റെ ബാനറിലാണ് തിയേറ്ററിൽ എത്തുന്നത്. ചിത്രത്തിൻ്റെ ആക്ഷൻ സീക്വൻസുകൾ ഒരുക്കിയിരിക്കുന്നത് രാജശേഖറും, സുപ്രീം സുന്ദറും ചേര്‍ന്നാണ്. ചിത്രത്തിൻ്റെ കൊറിയോഗ്രാഫി നിര്‍വ്വഹിച്ചിരിക്കുന്നത് പ്രസന്ന സുജിത്താണ്. വാഴൂർ ജോസ് , എ സ് ദിനേശ്, ആതിര ദിൽജിത്ത് എന്നിവര്‍ ചേര്‍‍ന്നാണ് ചിത്രത്തിൻ്റെ പിആര്‍ ജോലികൾ ചെയ്യുന്നത്.

Mobile AppDownload Get Updated News

'പരിയേറും പെരുമാളി'നു ശേഷം മാരി സെല്‍വരാജിൻ്റെ ചിത്രം; 'കര്‍ണനി'ൽ നായകനായി ധനുഷ്

$
0
0

ഏറെ നിരൂപക പ്രേക്ഷക പ്രശംസ നേടിയ ചിത്രം 'പരിയേറും പെരുമാളി'ന് ശേഷം സംവിധായകൻ മാരി സെൽവരാജ് പുതിയ ചിത്രം ഒരുക്കുന്നു. 'കര്‍ണൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ധനുഷാണ് നായകനാകുന്നത്. മാരി സെല്‍വരാജിൻ്റെ പരിയേറും പെരുമാളിൽ തമിഴ്‌നാട്ടിലെ ജാതി പ്രശ്‌നത്തെ കുറിച്ചായിരുന്നു പരാമര്‍ശിച്ചിരുന്നത്. പരിയേറും പെരുമാള്‍ കണ്ട നടന്‍ ധനുഷ് മാരി ശെല്‍വരാജിൻ്റെ അടുത്ത ചിത്രം തൻ്റെ ഒപ്പമായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു ഈ പ്രഖ്യാപനം. ഇപ്പോഴാണ് ചിത്രത്തിന് പേര് നിശ്ചയിച്ചിരിക്കുന്നത്. കര്‍ണൻ എന്നാണ് ചിത്രത്തിൻ്റെ പേര് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ.

ഉടൻ തന്നെ ചിത്രത്തിൻ്റെ ടൈറ്റില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ധനുഷും മാരി ശെല്‍വരാജും കൂടിക്കാഴ്ച നടത്തി തിരക്കഥ ഉറപ്പിച്ചതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. കലൈപുലി എസ്. താണുവിൻ്റെ വി ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളിൽ പരാമര്‍ശിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിലെ സ്ഥിരീകരണം ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ചിന് ശേഷം മാത്രമേ സാധിക്കുകയുള്ളൂ.

Also Read: 'ഇട്ടിമാണി'യില്‍ മോഹന്‍ലാലിന്‍റെ ഭാര്യയാകാൻ 'ജോസഫി'ലെ നായിക

സിനിമയുടെ ചിത്രീകരണം എന്ന് ആരംഭിക്കും എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. ദുരൈ സെന്തില്‍കുമാര്‍ ഒരുക്കുന്ന പട്ടാസ് എന്ന ചിത്രമാണ് ധനുഷിൻ്റേതായി ഇപ്പോൾ അണിയറയിൽ പുരോഗമിക്കുന്ന പുതിയ ചിത്രം. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന അസുരനും ഉടൻ തന്നെ തീയേറ്ററുകളിലെത്തിയേക്കും. ഈ ചിത്രത്തിൽ മഞ്ജു വാര്യരാണ് നായിക. മഞ്ജു വാര്യര്‍ അഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രമാണ് ഇത്.

Also Read: Review: ട്വിസ്റ്റുകള്‍ കൊണ്ടൊരു 'മാര്‍ഗ്ഗംകളി'

വെട്രിമാരന്‍-ധനുഷ് ടീമിൻ്റെ ചിത്രങ്ങളെല്ലാം ചര്‍ച്ചയാകാറുണ്ട്. അതിനാൽ തന്നെ ഈ ടീമിൻ്റെ പുതിയ ചിത്രത്തിലും പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്. ഈ ടീമിൽ എത്തിയ വട ചെന്നൈയും സൂപ്പർ ഹിറ്റായിരുന്നു. സംഗീത സംവിധായകനും നടനുമായ ജി.വി പ്രകാശ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുക. എ.ആര്‍ റഹ്മാൻ്റെ അനന്തിരവൻ കൂടിയാണ് ജിവി പ്രകാശ്. കലൈപുലി എസ്. തനുവാണ് അസുരന്‍ നിര്‍മ്മിക്കുന്നത്. വി ക്രിയേഷന്‍സിൻ്റെ ബാനറിലാണ് ചിത്രം ഒരുക്കൊണ്ടിരിക്കുന്നത്. വെട്രിമാരനായിരുന്നു ധനുഷിൻ്റെ ആടുകളം സംവിധാനം ചെയ്തത്. ഈ ചിത്രത്തിലൂടെയാണ് ധനുഷിന് ദേശീയ അവാര്‍ഡ് കരസ്ഥമാക്കാനായത്.

Also Read: 'ആ മാത്തുക്കുട്ടി ഞാനല്ല, 'കുഞ്ഞെൽദോ'യ്ക്ക് ഒന്നും പറ്റിയില്ല': ആർജെ മാത്തുക്കുട്ടി

അസുരന്‍റെ ഷൂട്ടിംഗിനിടെ ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭമുഖത്തിൽ വെട്രിമാരന്‍ നടി മഞ്ജുവിനെ പുകഴ്ത്തിയത് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു . മഞ്ജു വാര്യര്‍ സിനിമയില്‍ അഭിനയിക്കാമെന്ന് സമ്മതം മൂളിയത് വലിയ അംഗീകാരമായി കരുതുന്നുവെന്നും അവരേക്കാള്‍ നന്നായി ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മറ്റാര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു

‘എപ്പോഴും ഷൂട്ടിംഗ് തീര്‍ത്തതിനു ശേഷം മാത്രമേ അവര്‍ കാരവാനിലേക്ക് മടങ്ങി പോകൂ. ഏവരോടും ഏറെ സൗമ്യതയോടെയാണ് മഞ്ജുവിൻ്റെ ഇടപെടല്‍. മലയാളത്തിലെ മുന്‍നിര നടിയാണെന്ന ഭാവമൊന്നും ലവലേശമില്ലതാനും. ചിത്രത്തിലെ നായികാ കഥാപാത്രം മഞ്ജു വളരെ നന്നായാണ് അവതരിപ്പിച്ചിരിക്കുന്നത്’. തമിഴിലെ വികടന്‍ മാസികയുമായുള്ള അഭിമുഖത്തിലാണ് വെട്രി ഇത് പറഞ്ഞത്.

Also Read: 'യമണ്ടന്‍ പ്രേമകഥ'യിലെ 'ലല്ലു'വിന്‍റെ അമ്മ ഇനി തെലുങ്കിൽ

ചിത്രത്തില്‍ ധനുഷിൻ്റെ ഭാര്യയായാണ് മഞ്ജു എത്തുന്നത്. ‘പൊല്ലാതവന്‍’, ‘ആടുകളം’, ‘വടചെന്നൈ’ തുടങ്ങിയ വിജയ ചിത്രങ്ങള്‍ക്ക് ശേഷമാണ് ധനുഷ്-വെട്രിമാരന്‍ കൂട്ടുകെട്ട് ഒരുമിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

Mobile AppDownload Get Updated News


ടൊവിനോ ചിത്രം 'കൽക്കി'യുടെ ട്രെയിലര്‍ നാളെ പുറത്ത് വിടും

$
0
0

ടൊവീനോ തോമസ് പോലീസ് ഉദ്യോഗസ്ഥനായി എത്തുന്ന 'കല്‍ക്കി'യുടെ പുതിയ ട്രെയിലര്‍ നാളെ പുറത്ത് വിടും. മോഹൻലാലാണ് ട്രെയിലർ പുറത്ത് വിടുക. നാളെ രാത്രി ഒൻപത് മണിയ്ക്ക് മോഹൻലാൽ തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത് വിടും. സൂര്യയുടെ പ്രശസ്തമായ സിങ്കം സീരീസിലെ പോലീസ് ലുക്കിന് സമാനമായുള്ള ലുക്കിലും കട്ടിമീശവെച്ചുള്ള ലുക്കിലും താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിൻ്റേതായി പുറത്തു വിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രോലോഗ് ടീസറും ടീസറുമെല്ലാം ഏറെ ശ്രദ്ധേയമായിരുന്നു. എസ്രയില്‍ ടൊവീനോ എസിപി ഓഫീസര്‍ കഥാപാത്രമായിട്ടുണ്ടെങ്കിലും സിനിമയിൽ പോലീസ് നായകനായി ആദ്യമായാണ് സ്‌ക്രീനില്‍ എത്തുന്നതെന്നതാണ് കൽക്കിയുടെ പ്രത്യേകത.

Also Read: കിടിലൻ ആക്ഷൻ - മാസ് രംഗങ്ങളുമായി 'പൊറിഞ്ചു മറിയം ജോസ്' ട്രെയിലര്‍

ആഗസ്റ്റ് എട്ടാം തീയ്യതി ചിത്രം റിലീസാകും. ടീസര്‍ തന്നെ ഫുൾ ആക്ഷൻ പായ്ക്ക്ഡ് എനര്‍ജെറ്റിക്ക് ആയിരുന്നതിനാൽ തന്നെ ട്രെയിലറിലും ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയാണുള്ളത്. ആദ്യമായിട്ടാണ് താനൊരു മുഴുനീള ആക്ഷൻ ചിത്രം ചെയ്യുന്നതെന്ന് ടൊവിനോ മുൻപ് പറഞ്ഞിരുന്നു. കട്ട കലിപ്പ് പൊലീസുകാരനായാണ് ടൊവിനോ ചിത്രത്തിലെത്തുന്നതെന്ന് ടീസറിൽ നിന്ന് വ്യക്തമായിരുന്നു. യാതൊരു ദാക്ഷണ്യവും കാട്ടാതെ എതിരാളികളെ ഇടിച്ചു വീഴ്‌ത്തുന്ന പോലീസിൻ്റെ വേഷമാണ് ടൊവിനോ അവതരിപ്പിക്കുന്നത്.

Also Read: 'ആ മാത്തുക്കുട്ടി ഞാനല്ല, 'കുഞ്ഞെൽദോ'യ്ക്ക് ഒന്നും പറ്റിയില്ല': ആർജെ മാത്തുക്കുട്ടി

മമ്മൂട്ടിയുടെ ഇന്‍സ്‌പെക്ടര്‍ ബല്‍റാമിലെ കഥാപാത്രവുമായി സാമ്യമുള്ളതായിരിക്കും ടൊവീനോയുടെ കഥാപാത്രമെന്ന് സംവിധായകൻ പ്രവീൺ പ്രഭരം ഇതിനകം വ്യക്താക്കി കഴിഞ്ഞിട്ടുണ്ട്. ഇൻസ്‌പെക്ടർ ബൽറാമുമായി താരതമ്യം ചെയ്യപ്പെട്ട് തുടങ്ങിയ ചിത്രം വാക്കു പാലിക്കും എന്ന് തന്നെയാണ് ടീസർ നൽകുന്ന സൂചന. സെക്കൻ്റ് ഷോ, കൂതറ, തീവണ്ടി എന്നി ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് പ്രവീണ്‍ പ്രഭാരം.

<iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fkalkithemovie%2Fvideos%2F352267589037115%2F&show_text=0&width=267" width="267" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe>


ലിറ്റില്‍ ബിഗ് ഫിലിംസിൻ്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്‌ക്കൊപ്പം സുവിന്‍ കെ വര്‍ക്കിയും ചേര്‍ന്നാണ് നിര്‍മ്മാണം. പ്രവീണ്‍ പ്രഭരം സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ തിരക്കഥ സംവിധായകനൊപ്പം സുജിന്‍ സുജാതനും ചേര്‍ന്ന് നിര്‍വ്വഹിക്കുകയാണ്. ഗൗതം ശങ്കര്‍ ആണ് ഛായാഗ്രഹണം. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് റിലീസാണ് തിയറ്ററിലെത്തിക്കുന്നത്. കേവലം ഒരു മിനിറ്റിൽ താഴെ മാത്രം ദൈർഘ്യമുള്ള ടീസറിൽ നിന്നും ചിത്രത്തിൻ്റെ കൃത്യമായ മൂഡ് മനസ്സിലാക്കി തരുന്നുണ്ട്.

Also Read: Review: ട്വിസ്റ്റുകള്‍ കൊണ്ടൊരു 'മാര്‍ഗ്ഗംകളി'

സോഷ്യൽ മീഡിയയിലൂടെ ഏറെ പ്രചരിച്ച ടൊവിനോയുടെ താടിയില്ലാത്തതും പ്രത്യേക തരം മീശയുള്ളതുമായ ലുക്ക് വൻ ഹിറ്റായിരുന്നു. കുഞ്ഞിരാമായണം, എബി എന്നി ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിൻ്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രമാണിത്.

'കല്‍ക്കി'യ്ക്കു പുറമെ ഒരുപിടി ചിത്രങ്ങളാണ് ടൊവിനോയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. 'കിലോമീറ്റേഴ്സ് ആൻ്റ് കിലോമീറ്റേഴ്സ്', 'ജോ', 'മിന്നൽ മുരളി', 'ആരവം', 'ഫോറൻസിക്', 'പള്ളിച്ചട്ടമ്പി', എന്നീ ചിത്രങ്ങളും ടൊവിനോയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ടൊവിനോ ചിത്രങ്ങളായ 'തീവണ്ടി', 'ആമി', 'നാം', 'അഭിയുടെ കഥ അനുവിൻ്റെയും' (രണ്ട് ഭാഷകളിൽ), 'മറഡോണ', 'ഒരു കുപ്രസിദ്ധ പയ്യൻ' എന്നീ ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം ടൊവിനോയുടേതായി തമിഴ് ചിത്രം 'മാരി2', 'എന്‍റെ ഉമ്മാൻ്റെ പേര്', ലൂസിഫ‍ര്‍, ഉയരെ, വൈറസ്, 'ആൻഡ് ദി ഓസ്കാ‍ര്‍ ഗോസ് ടു', ലൂക്ക എന്നീ ചിത്രങ്ങളും ബോക്സോഫീസിൽ വലിയ ചലനങ്ങളുണ്ടാക്കിയിരുന്നു.

Also Read: 'ഇട്ടിമാണി'യില്‍ മോഹന്‍ലാലിന്‍റെ ഭാര്യയാകാൻ 'ജോസഫി'ലെ നായിക

Mobile AppDownload Get Updated News

ജയറാമിൻ്റെ പുത്തൻ മേക്കോവര്‍ ലുക്ക് കണ്ട മമ്മൂട്ടി ചോദിച്ചത്!

$
0
0

കഴിഞ്ഞ ഒരാഴ്ചയായി സോഷ്യൽ മീഡിയയിലാകെ വൈറലായിരിക്കുന്നത് ജയറാമിൻ്റെ മെലിഞ്ഞ ഫ്രീക്ക് ലുക്കാണ്. തൻ്റെ പുതിയ തെലുങ്ക് ചിത്രത്തിനായാണ് ജയറാമിൻ്റെ ഈ പുതിയ മാറ്റം. അല്ലു അര്‍ജുൻ നായകനാകുന്ന ചിത്രത്തിൽ അല്ലുവിൻ്റെ കഥാപാത്രത്തിൻ്റെ അച്ഛനായാണ് ജയറാമെത്തുന്നത്. അച്ഛനും മകനും ഒരുപോലെ ഫാഷൻ വസ്ത്രങ്ങളൊക്കെ ധരിക്കുന്ന തരത്തിലുള്ള കഥാപാത്രത്തിനായാണ് പുതിയ ലുക്ക് സ്വീകരിച്ചതെന്ന് ജയറാം വ്യക്തമാക്കി. രണ്ട് മാസത്തെ കഠിനാധ്വാനവും ഡയറ്റിങ്ങുമാണ് ഈ മാറ്റത്തിന് സഹായിച്ചതെന്നും ജയറാം വ്യക്തമാക്കി.

Also Read: 'ആ മാത്തുക്കുട്ടി ഞാനല്ല, 'കുഞ്ഞെൽദോ'യ്ക്ക് ഒന്നും പറ്റിയില്ല': ആർജെ മാത്തുക്കുട്ടി

മെലിഞ്ഞ ശേഷമെടുത്ത ചിത്രം ആദ്യം പങ്കുവെച്ചത് മമ്മൂട്ടിക്കാണെന്നും ആദ്യം റിപ്ലേ വന്നില്ലെന്നും പിന്നീട് ഞെട്ടിയ പോലുള്ള മറുപടിയാണ് ലഭിച്ചതെന്നും തലവെട്ടി ഒട്ടിച്ച ചിത്രമാണോ ഇതെന്നുമാണ് അദ്ദേഹം ചോദിച്ചതെന്നും ജയറാം പറഞ്ഞു. തൻ്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ കൂടി പുറത്ത് വിടുന്നതിന് മുന്‍പ് തന്നെ മമ്മൂക്കയ്ക്ക് അയച്ച്‌ കൊടുക്കുകയായിരുന്നെന്നും അദ്ദേഹത്തിൻ്റെ മറുപടിയൊക്കെ കിട്ടിയശേഷമാണ് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടതെന്നും ജയറാം പറഞ്ഞു. ഈ എടുത്ത എഫേര്‍ട്ടിനെ അഭിനന്ദിക്കാനും മമ്മൂക്ക മറന്നില്ലെന്നും ജയറാം പറഞ്ഞു.

<iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FJayaramActor%2Fposts%2F1312729955571535&width=500" width="500" height="595" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe>

മമ്മൂട്ടിയുടെ പ്രതികരണത്തെ കുറിച്ച് ജയറാം പറയുന്നതിങ്ങനെ. കുറച്ച് നേരം പ്രതികരണമൊന്നും വന്നില്ല. പിന്നീടാണ് തുരുതുരാ മെസ്സേജ് വന്നത്. എന്തെടാ ഇത്, നീ തന്നെയാണോ, തലവെട്ടി ഒട്ടിച്ചതാണോ എന്നൊക്കെയായിരുന്നു ആദ്യം ചോദിച്ചത്. നിന്‍രെ എഫേര്‍ട്ടിനുള്ള റിസല്‍ട്ടാണ്, ഇങ്ങനെയിരിക്കണം എന്നും അദ്ദേഹം പറഞ്ഞു.

Also Read: കിടിലൻ ആക്ഷൻ - മാസ് രംഗങ്ങളുമായി 'പൊറിഞ്ചു മറിയം ജോസ്' ട്രെയിലര്‍

ജയറാമിൻ്റെ മേക്കോവര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കാളിദാസിൻ്റെ അനിയനാണോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. ചിത്രങ്ങൾക്കായി രൂപഭാവത്തില്‍ പരീക്ഷണങ്ങള്‍ നടത്താറുണ്ടെങ്കിലും ജയറാം ഇതാദ്യമായാണ് ശാരീരികമായ തയ്യാറെടുപ്പുകൾ നടത്തിയിരിക്കുന്നത്. ചിത്രം കണ്ടശേഷം കാളിദാസ് പറഞ്ഞ കാര്യവും ജയറാം വെളിപ്പെടുത്തി.

Also Read:
ഗോവിന്ദ് വസന്തയുടെ സംഗീതമാജിക്ക് ഇനി മലയാളത്തിലും; 'പൃഥ്വി'യിലൂടെ മോളിവുഡിൽ


വീട്ടില്‍ നിന്ന് തന്നെയാണ് ഇതിനുള്ള മോട്ടിവേഷന്‍ ലഭിച്ചത്. ഭാര്യയും കുട്ടികളും പോത്സാഹിപ്പിച്ചു കൊണ്ടേയിരിക്കും. അങ്ങനെ വ്യായാമം ചെയ്താണ് ഈ രൂപത്തിലേക്ക് എത്തിയതെന്ന് ജയറാം പറയുന്നു. കണ്ണന്‍ വീട്ടിലുള്ളപ്പോള്‍ ഒരുമിച്ചാണ് എക്‌സര്‍സൈസ് ചെയ്യാറുള്ളതെന്നും വീടിന് മുകളില്‍ ജിമ്മുണ്ടെന്നും താരം പറഞ്ഞു. കഴിഞ്ഞ 60 ദിവസമായി കാളിദാസ് വീട്ടിലില്ല. ഹാപ്പി സര്‍ദാറുമായി ബന്ധപ്പെട്ട് കൊച്ചിയിലും ആലപ്പുഴയിലുമൊക്കെയായി ഷൂട്ടിങ്ങിലാണ്.

<iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FJayaramActor%2Fposts%2F1317219995122531%3A0&width=500" width="500" height="502" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe>

മദ്രാസിലെ വീട്ടില്‍ വെച്ച് താനൊറ്റയ്ക്ക് നേടിയെടുത്തതാണ് ഇതെന്നും ആദ്യത്തെ കുറച്ച് ദിവസങ്ങളില്‍ ഈ രൂപം അവനെ കാണിച്ചിരുന്നില്ലെന്നും ജയറാം പറഞ്ഞു. 40 ദിവസം കഴിഞ്ഞ് ഇത് കണ്ടപ്പോള്‍ അവന്‍ ആകെ ഞെട്ടിപ്പോയെന്നും അപ്പാ ഹാറ്റ്‌സ് ഓഫ് എന്നാണ് അവന്‍ പറഞ്ഞതെന്നും ജയറാം പറഞ്ഞു.

Also Read: 'പരിയേറും പെരുമാളി'നു ശേഷം മാരി സെല്‍വരാജിൻ്റെ ചിത്രം

പട്ടാഭിരാമനാണ് ജയറാമിൻ്റേതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. കണ്ണന്‍ താമരക്കുളം ആണ് ഈ ചിത്രം ഒരുക്കുന്നത്. 'പട്ടാഭിരാമനിൽ ഷംന കാസിമും മിയയുമാണ് നായികമാർ. അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യുവാണ് ചിത്രം നിമ്മിക്കുന്നത്. ഷീലു എബ്രഹാമും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിനേശ് പള്ളത്ത് ആണ് ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത്. രവിചന്ദ്രനാണ് ഈ ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വെങ്കട്ട് പ്രഭു ഒരുക്കുന്ന പാര്‍ട്ടിയിലും ജയറാം അഭിനയിക്കുന്നു.


Mobile AppDownload Get Updated News

'അമ്പിളി'യുടെ സംഗീത വിരുന്ന് നാളെ ലുലുമാളിൽ

$
0
0

സൗബിൻ ഷാഹിർ നായകനാകുന്ന അമ്പിളി സിനിമയുടെ സംഗീത വിരുന്ന് ഞായറാഴ്ച വൈകിട്ട്‌ 5 മണിക്ക്‌ ലുലു മാളിൽ വെച്ച്‌ നടക്കും. ഏവരുടേയും ഇഷ്ട ഗായകർ പങ്കെടുക്കുന്ന സംഗീത വിരുന്നിൽ സിനിമയിലെ താരങ്ങളുള്‍പ്പെടെയുള്ളവർ പങ്കെടുക്കുന്നുണ്ട്. പ്രശസ്ത ഗായകരായ ബെന്നി ദയാൽ, ആന്‍റണി ദാസൻ, സൂരജ് സന്തോഷ്, വിഷ്ണു വിജയ്, മധുവന്തി നാരായൺ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.

'അമ്പിളി'യിലെ ആദ്യഗാനമായ ജാക്സൺ പാട്ട് ഹിറ്റായതിന് പിന്നാലെ രണ്ടാമത്തെ ഗാനം കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. ആരാധികേ എന്നു തുടങ്ങുന്ന ഗാനം ഇപ്പോള്‍ ഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്. ആറ് ലക്ഷത്തിലേറെ കാഴ്ചക്കാരെ ഗാനം യൂട്യൂബിൽ ഇതുവരെ നേടികഴിഞ്ഞിട്ടുണ്ട്. ഗാനത്തിന് വരികളൊരുക്കിയിരിക്കുന്നത് വിനായക് ശശികുമാറും ഈണം പകര്‍ന്നിരിക്കുന്നത് വിഷ്ണു വിജയിയുമാണ്. 'കുമ്പളങ്ങി നൈറ്റ്സ്‌' ടീം ആണ് ഗാനം പുറത്തുവിട്ടിരുന്നത്.
<iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FAmbiliMovie%2Fposts%2F666672043836798&width=500" width="500" height="695" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe>

'ഞാൻ ജാക്സൺ അല്ലെടാ' എന്ന ഹിറ്റ് പാട്ട് പത്ത് ലക്ഷത്തിലേറെ കാഴ്ചക്കാരെ നേടിയിട്ടുമുണ്ട്. വിനായക് ശശികുമാർ എഴുതി വിഷ്ണു വിജയ് സംഗീതം ചെയ്തതാണ് രണ്ട് പാട്ടുകളും. 'ഗപ്പി'ക്ക് ശേഷം സംവിധായകൻ ജോണ്‍ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സൗബിന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് 'അമ്പിളി'. ഗാനത്തിന്‍റെ അകമ്പടിയോടെയെത്തിയ സിനിമയുടെ ടീസറും ഏറെ വൈറലായിരുന്നു.

Also Read: ‘മനം പകുത്തു നല്‍കിടാം… കുറുമ്പു കൊണ്ട് മൂടിടാം’; ഹൃദയങ്ങൾ കീഴടക്കി അമ്പിളിയുടെ പ്രണയം

നസ്രിയയുടെ അനിയന്‍ നവീന്‍ നസീമും ചിത്രത്തിൽ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മുകേഷും, എ വി അനൂപും ചേര്‍ന്നാണ് ഇ ഫോറിന്‍റെ ബാനറിൽ ചിത്രത്തിന്‍റെ നിര്‍മ്മാണം. അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആദ്യ ടീസറും ഗാനവുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നതാണ്. യാത്രക്ക് പ്രാധാന്യം നല്‍കിയൊരുക്കിയിരിക്കുന്ന ചിത്രമാണ് അമ്പിളി എന്നാണ് സൂചന. ഫഹദ് ഫാസില്‍ പുറത്തുവിട്ട ചിത്രത്തിന്‍റെ ആദ്യത്തെ പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതുമുഖമായ തന്‍വി റാം ആണ് ചിത്രത്തിൽ നായിക. വിഷ്ണു വിജയ് ആണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

വർഷങ്ങളോളം തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് ഹ്യൂമറിനും മ്യൂസിക്കിനും പ്രാധാന്യമുള്ള അമ്പിളിയുമായി സംവിധായകന്‍ എത്തുന്നത്. സൗബിന്‍ അമ്പരപ്പിക്കുന്ന മേക്ക്ഓവറിലാണ് സിനിമയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സുഡാനി ഫ്രം നൈജീരിയ, കുമ്പളങ്ങി നൈറ്റ്സ് എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സൗബിന്‍ നായകനാകുന്ന സിനിമയാണ് അമ്പിളി. നവീന്‍ നസീം ആദ്യമായി അരങ്ങേറുന്ന സിനിമയെന്ന പ്രത്യേകതയും അമ്പിളിക്കുണ്ട്. ഗപ്പിയിലെ ഗാനങ്ങള്‍ക്ക് വരികളൊരുക്കിയ വിനായക് ശശികുമാര്‍ തന്നെയാണ് ഈ ചിത്രത്തിനായും ഗാനത്തിൻ്റെ വരികളെഴുതുന്നത്.

Also Read: 'അമ്പിളി'യിലെ അടുത്ത ഗാനം 'ആരാധികേ' പുറത്തിറങ്ങി

ഇ ഫോര്‍ എൻ്റര്‍ടെയിന്‍മെൻ്റിൻ്റെ ബാനറില്‍ മുകേഷ് ആര്‍.മേത്ത, എ.വി. അനൂപ്, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദേശീയ ശ്രദ്ധയാകര്‍ഷിച്ച പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശരണ്‍ വേലായുധനാണ് ഈ ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്യുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയുടെ എഡിറ്റിങ് നിര്‍വ്വഹിച്ച കിരണ്‍ ദാസാണ് ഈ ചിത്രത്തിൻ്റെ ചിത്രസംയോജനം നടത്തുന്നത്. വിനേഷ് ബംഗ്ലാനാണ് കലാസംവിധാനം നിര്‍വ്വഹിക്കുന്നത്. മഷാര്‍ ഹംസയാണ് കോസ്റ്റ്യൂം ഡിസൈനിംഗ്. ആര്‍ ജി വയനാടനാണ് മേക്കപ്പ് നിര്‍വഹിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായാണ് അമ്പിളി ചിത്രീകരിക്കുന്നത്.

Also Read: 'ഞാൻ ജാക്സണല്ലടാ ന്യൂട്ടണല്ലടാ...'; സൗബിൻ്റെ ഗാനത്തിൻ്റെ ഫുൾ വേര്‍ഷൻ

ടൊവീനോയേയും ചേതൻ ജയലാലിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയിരുന്ന ഗപ്പി എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ ജോൺ പോളിന്‍റെ രണ്ടാമത്തെ സിനിമയാണ് അമ്പിളി എന്നതിനാൽ തന്നെ പ്രതീക്ഷയേറെയാണ്.

Mobile AppDownload Get Updated News

സിനിമ സീരിയൽ നടന്‍ പ്രഭാകരന്‍ തിരുമുഖത്ത് അന്തരിച്ചു

$
0
0

സിനിമ-സീരിയല്‍ നടനായ പ്രഭാകരന്‍ തിരുമുഖത്ത് അന്തരിച്ചു. 88 വയസ്സായിരുന്നു. പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ആര്യന്‍, സ്ഥലത്തെ പ്രധാന പയ്യന്‍സ്, അങ്ങാടി, അഹിംസ, പെരുന്തച്ചന്‍ തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മിനിസ്ക്രീനിൽ നിരവധി സീരിയലുകളിലും പ്രഭാകരന്‍ മുഖ്യ വേഷങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. സുചേതയാണ് അദ്ദേഹത്തിന്‍റെ ഭാര്യ, സിമി, സപ്ന, സൂരജ് (ബിസിനസ്) എന്നിവരാണ് മക്കള്‍. ബാലന്‍, സതീഷ്, സ്വപ്ന എന്നിവരാണ് മരുമക്കള്‍.

Mobile AppDownload Get Updated News

വിക്രം വേദ ബോളിവുഡിലേക്ക്; മുഖ്യവേഷത്തിൽ ആമിറും സെയ്ഫും

$
0
0

തമിഴിൽ മാധവനും വിജയ് സേതുപതിയും മത്സരിച്ചഭിനയിച്ച വിക്രം വേദ എന്ന ത്രില്ലര്‍ ചിത്രം ബോളിവുഡിലേക്ക്. ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ബോളിവുഡ് സൂപ്പര്‍ താരങ്ങളായ ആമീര്‍ ഖാനും സെയ്ഫ് അലി ഖാനുമാണ് മാധവനും വിജയ് സേതുപതിയും അഭിനയിച്ച വേഷങ്ങളിൽ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴില്‍ ഈ ചിത്രം ഒരുക്കിയ പുഷ്കര്‍-ഗായത്രി ദമ്പതികള്‍ തന്നെയാണ് ബോളിവുഡിൽ ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. അടുത്ത വര്‍ഷമാണ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ആരംഭിക്കുന്നതെന്നും സൂചനയുണ്ട്. വിക്രം വേദ എന്നാണ് ബോളിവുഡിലും ചിത്രത്തിന്‍റെ പേരിടുന്നതെന്നാണ് സൂചന. മാധവന്‍റെ വേഷം സെയ്ഫ് അലി ഖാനായിരിക്കും അവതരിപ്പിക്കുന്നത്. വിജയ് സേതുപതി അവതരിപ്പിച്ച വേഷം ആമിര്‍ ഖാനും അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

Also Read: 'വിക്രം വേദ' യുടെ സംവിധായകർ ഈ ദമ്പതികൾ

അടുത്ത വര്‍ഷം മാര്‍ച്ചോടെ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നും സൂചനയുണ്ട്. നീരജ് പാണ്ഡെയാണ് ചിത്രം നിര്‍മ്മിക്കാനായിരിക്കുന്നത്. തമിഴില്‍ മികച്ച കളക്ഷന്‍ നേടിയ ചിത്രമാണ് വിക്രംവേദ. 11 കോടി മുതൽ മുടക്കിൽ പിടിച്ച ചിത്രം 60 കോടിക്ക് മുകളിൽ കളക്ഷൻ ബോക്സോഫീസിൽ നേടുകയുണ്ടായി. 2017 ജൂലൈ 21നാണ് വിക്രം വേദ തിയേറ്ററുകളിലെത്തിയിരുന്നത്.

മാധവന്‍ എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റായാണ് ചിത്രത്തിൽ. ഗാങ്സ്റ്റര്‍ വേഷത്തിലായിരുന്നു വിജയ് സേതുപതിയെത്തിയിരുന്നത്. ചിത്രം തെലുങ്കിലെക്ക് റീമേക്ക് ചെയ്യുമെന്ന് മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. തെലുങ്ക് സുപ്പര്‍ താരങ്ങളായ വെങ്കിടേഷും റാണ ദഗുപതിയുമായിരിക്കും തെലുങ്കിൽ അഭിനയിക്കുന്നതെന്നും സൂചനകളുണ്ടായിരുന്നു. അതിനുശേഷമാണ് ഇപ്പോള്‍ ബോളിവുഡ് വാർത്തകള്‍ വന്നിരിക്കുന്നത്.

Also Read: 'വിക്രം വേദ' കണ്ട രജനികാന്തിന് പറയാനുള്ളത്...

പുഷ്‌കര്‍, ഗായത്രി എന്നീ സംവിധായക ദമ്പതികളുടെ മൂന്നാമത്തെ സംവിധാന സംരംഭമായിരുന്നു വിക്രംവേദ. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും വിക്രം വേദയുമായി എത്തിയിരുന്നത്. അവരുടെ മുന്‍കാല ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ പ്രമേയവും അവതരണവുമായിരുന്നു ഈ ചിത്രത്തിന്‍റേതെന്നതായിരുന്നു ഏറെ ശ്രദ്ധേയം.

വിക്രം വേദ'യെ വാനോളം പുകഴ്ത്തി സാക്ഷാൽ രജനികാന്തും രംഗത്തെത്തിയിരുന്നു. സംവിധായകരായ പുഷ്കര്‍-ഗായത്രി ദമ്പതികളാണ് ചിത്രം ഒരുക്കിയിരുന്നത്. അതിനാൽ തന്നെ രജനികാന്ത് ഇവരെയാണ് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. നല്ല നിലവാരമുള്ള മാസ് ചിത്രമാണ് വിക്രം വേദയെന്ന് താരം ദമ്പതികളെ അറിയിക്കുകയുണ്ടായി. ഇത് സംബന്ധിച്ച് ഇരുവരും ട്വിറ്ററിൽ കുറിച്ചിരുന്നു. ഈ വാക്കുകൾ മറക്കില്ലെന്നും അദ്ദേഹം ഒരു നല്ല മനുഷ്യനാണെന്നും ഇരുവരും കുറിക്കുകയുണ്ടായി.

Also Read: മാധവനും വിജയ് സേതുപതിയും നേര്‍ക്കുനേര്‍... 'വിക്രം വേദ' ട്രെയിലര്‍ കാണാം

ക്രൈം ത്രില്ലറായ ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാറായിരുന്നു നായിക. എസ് ശശികാന്ത് നിര്‍മ്മിച്ച ചിത്രത്തില്‍ പി എസ് വിനോദായിരുന്നു ഛായാഗ്രഹണം നിര്‍വ്വഹിച്ചിരുന്നത്. കതിര്‍, ശ്രദ്ധ ശ്രീനാഥ്, പ്രേം, രാജ്കുമാര്‍ എന്നിവരും പ്രധാനവേഷത്തിലെത്തിയിരുന്നു. ആര്യ നായകനായ 'ഓരം പോ' ആണ് പുഷ്കര്‍ ഗായത്രി ദമ്പതികളുടെ 'ആദ്യ ചിത്രം. ശിവ നായകനായ വാ ആണ് ഇവരുടെ മറ്റൊരു ചിത്രം. ഇതിനകം കോളിവുഡിലെ ഹിറ്റ് സംവിധായക ദമ്പതികളുമാണിവർ. നേരത്തെ സിനിമയുടെ ഹിന്ദി റീമേയ്ക്ക് അവകാശം ഷാരൂഖ് ഖാന്‍ മേടിച്ചുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ തമിഴിൽ ചിത്രം നിർമിച്ച വൈ നോട്ട് സ്റ്റുഡിയോസ് തന്നെ ഹിന്ദിയിലും ചിത്രം നിർമിക്കാനാണ് തീരുമാനം എന്നാണ് അറിയുന്നത്.



Mobile AppDownload Get Updated News

ഷക്കീല തലയുയർത്തി നിൽക്കുന്നുണ്ട് എന്നത്തേക്കാളും; സലീമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

$
0
0

സ്വകാര്യ ടി.വി ചാനൽ പരിപാടിയിൽ ഷക്കീലയെ തേജോവധം ചെയ്തെന്ന വാദമുന്നയിച്ചുകൊണ്ടുള്ള ആര്‍.ജെ സലീമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നു. പതിനെട്ടു വയസ്സിനു മുകളിലെ ചെറുപ്പക്കാർ കൺസെന്റോടെ കയറിക്കണ്ട ഷക്കീലയുടെ സിനിമ പോലെയല്ല, സ്വീകരണമുറിയിലെ ഈ സൗജന്യ അശ്ലീലത്തിന്റെ ഇമ്പാക്ട്. അത് അടുത്ത തലമുറയെക്കൂടി ദുഷിപ്പിക്കുമെന്നാണ് സലീം ഊന്നിപറഞ്ഞിരിക്കുന്നത്

Also Read: ഷക്കീലയെ ചോദ്യം ചെയ്യാനുള്ള യോഗ്യത നിങ്ങൾക്കില്ല; രഞ്ജിനിക്കെതിരെ യുവതികള്‍

ആര്‍.ജെ സലീമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം :
<iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Frj.salim.3950%2Fposts%2F157705345369148&width=500" width="500" height="622" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe>

ഷക്കീലയുടെ ജനകീയ കോടതി ടോട്ടലി ഇൻഹ്യൂമൻ എന്ന് തന്നെ പറയേണ്ടുന്നൊരു പരിപാടിയാണ്. ഒരു ബോധമുള്ള സമൂഹത്തിൽ ഒരിക്കലും സംഭവിച്ചുകൂടാത്തത്. പക്ഷെ ഇപ്പൊ നടക്കുന്ന രഞ്ജിനി മേനോൻ എന്ന കീ ഹോളിൽക്കൂടിയല്ലാതെ, കുറേക്കൂടി വൈഡ് ആയി തന്നെ അത് വിമർശിക്കപ്പെടണം.

1. പരിപാടിയുടെ മുഴുവൻ സ്ട്രക്ച്ചർ തന്നെ പ്രശ്നമാണ്. എന്തുകൊണ്ടാണ് ഷക്കീല വിചാരണ ചെയ്യപ്പെടേണ്ടയാളാണ് എന്ന് ഇവർ ആദ്യമേ സ്റ്റാൻഡ് എടുക്കുന്നത്.? അവർ ആരെയും കൊന്നിട്ടില്ല, ക്രിമിനലുമല്ല. അല്ലെങ്കിൽ തന്നെ ഇവരൊക്കെ ആരാണ് ഒരാളെ വിചാരണ ചെയ്യാൻ.? ഷക്കീലയുടെ അനുവാദം അതിനുണ്ടോ ഇല്ലയോ എന്നത് തന്നെ ഇവിടെ പ്രശ്നമല്ല. ആ ജഡ്ജിയുടെ കസേരയിലിരിക്കുന്ന സ്ത്രീയ്ക്ക് എങ്ങനെയാണു ഷക്കീലയെ മാർക്കിടാനുള്ള അധികാരം കിട്ടുന്നത് ? ഏതു രീതിയിലാണ് അവർ ഷക്കീലയെക്കാളും മികച്ചവരാവുന്നത് ?

2. അരുണിന് ഇതിനേക്കാൾ നല്ലത് പഴയ ഫയർ തപ്പി പിടിച്ചു വായിക്കലാണ്. ഷക്കീലയുടെ ചെറുപ്പകാലത്തെ ഏറ്റവും ദുരനുഭവങ്ങളിൽപ്പോലും അയാൾ ഇക്കിളി തിരയുന്നത്പോലെയാണ് ചോദ്യങ്ങൾ ചോദിക്കുന്നത്. മോശം അനുഭവങ്ങളിൽക്കൂടി കടന്നുപോയവരോട് സെൻസിറ്റിവ് ആവുക എന്നത് മിനിമം മര്യാദയാണ്. വെറും ആണിന്റെ ബ്ലൈൻഡ് പ്രിവിലേജിൽ നിന്നും എൻടൈറ്റിൽമെന്റിൽ നിന്നുമാണ് അയാളുടെ ഓരോ കുത്തിക്കുത്തിയുള്ള ചോദ്യങ്ങളും വരുന്നത്.

3. അരുൺ ഉടനീളം ചെയ്തുകൊണ്ടിരുന്നത് ഷക്കീലയിൽ ഗിൽറ്റ് ഉണ്ടാക്കാനും, അതിൽ നിന്നുള്ള റെസ്പോൺസുണ്ടാക്കാനുമാണ്. എന്തൊരു സാഡിസമാണ് ഇയാൾക്ക്. എന്റെ പൊന്നുമോനെ നിങ്ങൾക്ക് ആളുമാറിപ്പോയി. ഷക്കീലയോളം ഇത്രയും അഭിമാനബോധമുള്ള ഒരു സ്ത്രീയുടെ മുൻപിൽ അരുണും രഞ്ജിനിയും ഉൾപ്പടെയുള്ള കൃമികൾ കിടന്നു ഞൊളയ്ക്കുന്നതായാണ് കാണുന്ന ഏതൊരാൾക്കും തോന്നുക.

4. തരിമ്പും ഇന്സെക്യുർ അല്ലാണ്ട് ചെയ്ത,ചെയ്ത തൊഴിലിനെപ്രതി ആത്മവിശ്വാസമുള്ള ഒരു സ്ത്രീയോട് സമൂഹത്തിന്റെ കെട്ട ബോധ്യങ്ങൾ അടിച്ചേൽപ്പിക്കാൻ അരുണും രഞ്ജിനിയും കിണഞ്ഞു ശ്രമിക്കുന്നുണ്ട്. ഒരുപക്ഷെ ഷക്കീല അപ്പിയർ ചെയ്ത ഏറ്റവും അശ്ലീല ദൃശ്യങ്ങൾ ഈ പരിപാടിയിലേതാവും.

5. സോഷ്യൽ കോൺഷ്യസ്നെസ് ഉയർത്തേണ്ടുന്നതിനു പകരം അതിനെ പിന്നെയും ചവിട്ടിത്താഴ്ത്തുന്ന ഇമ്മാതിരി വൃത്തികേടുകൾ വീടിന്റെ സ്വീകരണ മുറിയിൽ തന്നെ എത്തുന്നുണ്ട് എന്നതാണ് ഇവിടെ ചിന്തിക്കേണ്ടുന്ന വിഷയം.. പതിനെട്ടു വയസ്സിനു മുകളിലെ ചെറുപ്പക്കാർ കൺസെന്റോടെ കയറിക്കണ്ട ഷക്കീലയുടെ സിനിമ പോലെയല്ല, സ്വീകരണമുറിയിലെ ഈ സൗജന്യ അശ്ലീലത്തിന്റെ ഇമ്പാക്ട്. അത് അടുത്ത തലമുറയെക്കൂടി ദുഷിപ്പിക്കും.

6. ഒരു കുലസ്ത്രീ - കുലട എന്ന ദ്വന്ദ്വമാണ് ഇവർ സൃഷ്ടിക്കാൻ നോക്കി അമ്പേ പൊട്ടിപ്പോയത്.. അതിനാണ് സവർണ്ണ മേനോത്തിയെ കൊണ്ടിരുത്തിയത്. അവർ സാമൂഹിക പ്രവർത്തകയാണെങ്കിൽ മറ്റു സാമൂഹിക പ്രവർത്തകരൊക്കെ വല്ല വണ്ടിക്കൊ ട്രെയിനിനോ തല വെക്കുന്നതാണ് നല്ലത്. സവർണ്ണ പ്രവിലേജിന്റെ അധികാരബോധത്തിൽ നിന്ന് തന്നെയാണവർ സംസാരിക്കുന്നത്.

7. ക്യാമറയിൽ സെക്സ് ചെയ്തിട്ടില്ല എന്നൊക്കെ അരുണും രഞ്ജിനിയും ഉറപ്പു വരുത്തുന്നുണ്ട്. സെക്സ് എന്ന് കേട്ടാൽ ശ്വാസം മുട്ടി മരിക്കുന്ന, ഇന്നത്തെപ്പോലെ മൊബൈൽ ഫോൺ വ്യാപകമല്ലാതിരുന്ന ഒരു കാലത്തു നമ്മുടെ സമൂഹത്തിൽ ഷക്കീല സിനിമകൾ ഒരു അനിവാര്യതയായിരുന്നു . അതുകൊണ്ടു തന്നെയാണ് അത് വൻ രീതിയിൽ സ്വീകരിക്കപ്പെട്ടതും. സൂപ്പർ മെഗാ സ്റ്റാറുകൾക്കില്ലാത്ത മാർക്കറ്റ് അവയ്ക്ക് അന്ന് ഉണ്ടായതും. മലയാളി മെയിൽ ഫ്രഷ്‌ട്രേഷനു വെൻറ്റ് ഔട്ട് ചെയ്യാൻ ഇത്തരം സിനിമകൾ സഹായിച്ചിരുന്നു എന്നത് വസ്തുതയാണ്. സൊ ആ രീതിയിൽ ഷക്കീല സിനിമകൾ സാമൂഹിക പ്രസക്തിയുള്ളതും കൂടിയായിരുന്നു. ആ സിനിമകൾ വോയറിസം പ്രോത്സാഹിപ്പിച്ചതിന്റെ ഉത്തരവാദി പൂർണ്ണമായും അതിന്റെ സംവിധായകനും നിർമ്മാതാക്കളുമാണ്.

8. വ്യക്തി എന്ന നിലയിലും നടി എന്ന നിലയിലും നീതി കാട്ടിയില്ല പോലും. ഷക്കീലയുടെ മാന്യതയാണ്‌ അവർ കൊടുത്ത മറുപടികളെല്ലാം. തെറ്റ്, തെറ്റ്, തെറ്റ് എന്ന് രഞ്ജിനി ആവർത്തിച്ചു നിലവിളിക്കുന്നുണ്ടായിരുന്നു. ഷക്കീലയെ അപ്പോളജെറ്റിക് ആക്കാൻ നോക്കി ദയനീയമായി പരാജയപ്പെടുന്ന രണ്ടു പത്തെറ്റിക് മനുഷ്യരെയാണ് പരിപാടി കാണിച്ചു തരുന്നത്.

9. ആളുകളെ പ്രവോക് ചെയ്തുകൊണ്ട് അറ്റെൻഷൻ സൃഷ്ടിക്കുക, അതിൽ നിന്ന് പരിപാടിയെ വിജയിപ്പിക്കുക എന്നത് ശ്രീകണ്ഠൻ നായരുടെ കാലങ്ങളായുള്ള ടെക്നിക്കാണ്‌ സന്തോഷ് പണ്ഡിറ്റിനെ തേജോവധം ചെയ്യാൻ കുറെ ബുള്ളിയിങ്ങായ മിമിക്രിക്കാർ ചുറ്റിനും കൊണ്ടിരുത്തി അറ്റാക് ചെയ്യിച്ചതൊക്കെ ആരും മറന്നിട്ടില്ല. ഈ പോസ്റ്റ് പോലും ഈ പരിപാടിക്ക് ഒരു പ്രമോഷനാണ് എന്നും അത് തന്നെയാണ് അയാളുടെ ഉദ്ദേശമെന്നും മനസ്സിലാക്കാതെയല്ല സംസാരിക്കുന്നത്. പക്ഷെ പറഞ്ഞു പോവുന്നതാണ്.

10. ഇത്തരം റോളുകൾ ചെയ്ത സിൽക്ക് സ്മിത പോലുള്ളവരുടെ ആത്മഹത്യയെപ്പറ്റിയൊക്കെ അരുൺ ചോദിക്കുന്നുണ്ട്. അരുണിനെയും രഞ്ജിനിയെയെയും പോലുള്ളവർ നിരന്തരം ഷെയിം ചെയ്യുന്ന ഈ പ്രൊഫഷന്റെ സോഷ്യൽ റിയാക്ഷനിൽ മനം നൊന്തു പലരും മരണം തിരഞ്ഞെടുത്തിട്ടുണ്ട്. അത് തന്നെ വീണ്ടും ചെയ്തിട്ട് നാണമില്ലല്ലോ അരുൺ വീണ്ടും ആ ചോദ്യം ചോദിയ്ക്കാൻ. ഒരു മനുഷ്യന് എത്രത്തോളം താഴാൻ പറ്റും !

ഇന്ന് ഈ നിമിഷം വരെ രഞ്ജിനിയോ ചാനലോ അരുണാ ശ്രീകണ്ഠനോ ഒരാൾ പോലും ഒരു ഖേദമോ തിരുത്തോ വിശദീകരണമോ പൊതു സമൂഹത്തിൽ നൽകാൻ തയ്യാറായിട്ടില്ല എന്നത് അവർ ചെയ്തതിൽ അവർക്ക് തരിമ്പും മനസ്താപമില്ല എന്ന് തന്നെയാണ് തെളിയിക്കുന്നത്. രഞ്ജിനിയെ തെറി പറയുന്ന എല്ലാവരും അത് ഒരേ സെൻസിലൊന്നുമല്ല ചെയ്യുന്നത് എന്നും കാണണം. അവർ ഒരു സ്ത്രീ ആയതിന്റെ തെറി കൂടി അവർ കേൾക്കുന്നുണ്ട്. അരുണും ശ്രീകണ്ഠൻ നായരും എങ്ങനെയാണ് അതിൽ നിന്ന് രക്ഷപ്പെടുന്നത് എന്നാലോചിച്ചു നോക്കിയാൽ നമ്മുടെ സ്ത്രീ വിരുദ്ധത ഒന്നുകൂടി പുറത്തു വരും.

ഷക്കീല പക്ഷെ തലയുയർത്തി തന്നെ നിൽക്കുന്നുണ്ട് എന്നത്തേക്കാളും. Oh, what a woman.

Mobile AppDownload Get Updated News

തീയേറ്ററുകളിൽ വിജയത്തിൻ്റെ ആറാഴ്ചകൾ പിന്നിട്ട് ലൂക്കയും നീഹാരികയും

$
0
0

ടൊവിനോ നായകനായ 'ലൂക്ക' തീയേറ്ററുകളിൽ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തെ പ്രകീര്‍ത്തിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ചിത്രം തീയേറ്ററുകളിലെത്തി ആറാഴ്ച പിന്നിടുമ്പോഴും ലൂക്കയെ കാണാൻ പ്രേക്ഷകര്‍ തള്ളക്കയറുകയാണ്. ലൂക്ക എന്ന ചിത്രത്തെ പ്രശംസിച്ചുകൊണ്ടുള്ള കുറിപ്പുകളാണ് സോഷ്യൽ മീഡിയ മുഴുവൻ. ജൂൺ 28നു റിലീസായ ചിത്രം പുറം രാജ്യങ്ങളിലെ തീയേറ്ററുകളിലും എത്തിയതോടെ വിജയകരമായ ആറാമത്തെ ആഴ്ചയും പിന്നിടുകയാണ് ലൂക്ക.

ലൂക്കയെ കാണാൻ കേരളത്തിലും പുറംരാജ്യങ്ങളിലും അങ്ങോളമിങ്ങോളമുള്ള തീയേറ്ററുകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ലൂക്കയ്ക്ക് പിന്നാലെ തീയേറ്ററുകളിലെത്തിയ ചിത്രങ്ങളും മികച്ച അഭിപ്രായം നേടിയാണ് മുന്നേറുന്നത് എന്നിരിക്കെയും ലൂക്കയ്ക്ക് പ്രേക്ഷകര്‍ ഏറുന്നുണ്ടെന്ന കാര്യം അണിയറ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന റിവ്യൂകൾ ലൂക്കയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെക്കുന്നുണ്ട്. ചിത്രത്തെ പ്രകീര്‍ത്തിച്ച് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് അടക്കമുള്ളവരാണ് രംഗത്തെത്തിയിരുന്നത്.

സിനിമ കണ്ട ശേഷം ടോവിനോ തോമസിൻ്റെ അഭിനയത്തെ പ്രശംസിച്ചാണ് ഗീതു രംഗത്തെത്തിയത്. ടൊവിനോയുടെ പ്രകടനത്തെ “പ്രിയങ്കരവും ആത്മവിശ്വാസമുള്ളതുമായത്” എന്നാണ് ഗീതു മോഹൻദാസ് അടയാളപ്പെടുത്തിയത്. “സ്വന്തം കഴിവ് തിരിച്ചറിഞ്ഞ് അതിനോട് വിധേയപ്പെട്ട് തങ്ങളുടെ വ്യക്തിത്വത്തെ അവിടെ സ്ഥാപിക്കുന്ന ആളാണ് യഥാര്‍ത്ഥ നടൻ ” ലൂക്കയിലെ ടോവിനോ തോമസിൽ നിന്ന് അത്തരത്തിൽ പാകപ്പെടുത്തിയതും ആത്മവിശ്വാസമുള്ളതുമായ പ്രകടനം ടൊവിനോയിൽ കാണുന്നുണ്ട്. നിങ്ങളിലെ പ്രതിഭയെ പുറത്തെടുക്കുന്ന വിധത്തിലുള്ള നല്ല പ്രൊജക്ടുകൾ നിങ്ങളെ തേടിയെത്തട്ടെ. ടീമിന് ആശംസകൾ നേരുന്നു, ഒപ്പം സ്റ്റീവ് ലോപ്പസിലൂടെ ഞങ്ങൾ‌ കണ്ടെത്തിയ പ്രതിഭ അഹാന കൃഷ്ണകുമാറിനും. എന്നായിരുന്നു ഗീതു മോഹൻദാസിൻ്റെ വാക്കുകൾ.

<iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FLucaMovieOfficial%2Fphotos%2Fa.129970764312546%2F414249139218039%2F%3Ftype%3D3&width=500" width="500" height="619" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe>


ചിത്രത്തിന് ആദ്യ ആഴ്ചയിൽ സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ ചിത്രം രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നപ്പോൾ പ്രേക്ഷകരുടെ എണ്ണത്തിൽ ഗണ്യമായ വര്‍ധനവുണ്ടായി. മികച്ച നിരൂപണങ്ങളും കൂടി സമൂഹ മാധ്യമങ്ങൾ കീഴടക്കിയപ്പോൾ തീയേറ്ററുകളിലേക്ക് ആ പ്രേക്ഷകർ ഒഴുകുകയാണ്.ചിത്രത്തിൻ്റെ ഈ മുന്നേറ്റം വലിയ വിജയമായാണ് അണിയറപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. ആദ്യ ആഴ്ച്ചകളിലെ‌ സമ്മിശ്രപ്രതികരണങ്ങളെ അതിജീവിച്ച് മികച്ച വിജയം നേടിയിട്ടുള്ള മറ്റു മലയാള ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടുകയാണ് ലൂക്കയും.

ലൂക്കയായി ടൊവിനോ എത്തുമ്പോൾ ചിത്രത്തിലെ നായിക കഥാപാത്രമായ നിഹാരികയായി അഹാനയും എത്തുന്നു. ചിത്രത്തിലെ ലൂക്കയായുള്ള ടൊവിനോയുടെ പ്രകടനവും നീഹാരികയായുള്ള അഹാനയുടെ പ്രകടനവും ഏറെ വാഴ്ത്തപ്പെടുകയാണ്. നവാഗതനായ അരുൺ ബോസ് സംവിധാനം ചെയ്ത ലൂക്ക ഒരു റൊമാൻ്റിക് ത്രില്ലര്‍ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. മൃദുൽ ജോർജ്ജ്, അരുൺ ബോസ് എന്നിവർ ചേർന്നാണ് കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്.

നിതിന്‍ ജോര്‍ജ്,വിനീത കോശി,അന്‍വര്‍ ഷെരീഫ്,ഷാലു റഹീം,പൗളി വല്‍സന്‍,തലൈവാസല്‍ വിജയ്,ജാഫര്‍ ഇടുക്കി,ചെമ്പില്‍ അശോകന്‍,ശ്രീകാന്ത് മുരളി,രാഘവന്‍,നീന കുറുപ്പ്,ദേവി അജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ നടി അഹാനയുടെ അനിയത്തിയായ ഹൻസിക കൃഷ്ണയും അഭിനയിക്കുന്നുണ്ട്. അഹാന അവതരിപ്പിക്കുന്ന നായിക കഥാപാത്രത്തിൻ്റെ കുട്ടിക്കാലമാണ് ഹൻസിക അവതരിപ്പിച്ചിരിക്കുന്നത്.

ചുരുങ്ങിയ സമയം കൊണ്ട് ഒരു പിടി മികച്ച ഗാനങ്ങളൊരുക്കി ശ്രദ്ധേയനായ സൂരജ് എസ് കുറുപ്പാണു ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്. ഈ ചിത്രത്തിലേതായി പുറത്തുവിട്ട ആദ്യ ഗാനം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. മനു മഞ്ജിത്ത് രചന നിര്‍വഹിച്ച ഒരേ കണ്ണാൽ എന്നു തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് നന്ദഗോപന്‍,അഞ്ജു ജോസഫ്,നീതു,സൂരജ് എസ് കുറുപ്പ് എന്നിവര്‍ ചേര്‍ന്നാണ്.

സ്റ്റോറീസ് ആൻ്റ് തോട്ട്സിൻ്റെ ബാനറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലിൻേ്റാ തോമസ്, പ്രിൻസ് ഹുസൈൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിമിഷ് രവിയാണ് ക്യാമറ. ചിത്രത്തിൻ്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത് നിഖില്‍ വേണുവാണ്. സെഞ്ച്വറി ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

Mobile AppDownload Get Updated News


കലിപ്പ് കട്ടക്കലിപ്പ്; ടൊവിനോ ചിത്രം 'കൽക്കി'യുടെ ട്രെയിലറെത്തി

$
0
0

ടൊവീനോ തോമസ് പോലീസ് ഉദ്യോഗസ്ഥനായി എത്തുന്ന 'കല്‍ക്കി'യുടെ ട്രെയിലര്‍ പുറത്ത് വിട്ടു. മോഹൻലാലാണ് ട്രെയിലർ പുറത്ത് വിട്ടത്. ഒൻപത് മണിയ്ക്ക് മോഹൻലാൽ തൻ്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ട ട്രെയിലർ വൈറലായിരിക്കുകയാണ്. നഞ്ചംകോട്ട എന്ന പ്രദേശത്തെ ചുറ്റിപ്പറ്റിയുള്ള കഥായാണ് ചിത്രം പറയുന്നത്. രാഷ്ട്രീയവും പോരാട്ടവും പോലീസും ഇടിയും അടിയും കുത്തുമൊക്കെയായി ആകെ മൊത്തം ആക്ഷൻ മാസ് പരിവേഷത്തിലാണ് ട്രെയിലറെത്തിയിരിക്കുന്നത്.

സൂര്യയുടെ പ്രശസ്തമായ സിങ്കം സീരീസിലെ പോലീസ് ലുക്കിന് സമാനമായുള്ള ലുക്കിലും കട്ടിമീശവെച്ചുള്ള ലുക്കിലും താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിൻ്റേതായി പുറത്തു വിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രോലോഗ് ടീസറും ടീസറുമെല്ലാം ഏറെ ശ്രദ്ധേയമായിരുന്നു. എസ്രയില്‍ ടൊവീനോ എസിപി ഓഫീസര്‍ കഥാപാത്രമായിട്ടുണ്ടെങ്കിലും സിനിമയിൽ പോലീസ് നായകനായി ആദ്യമായാണ് സ്‌ക്രീനില്‍ എത്തുന്നതെന്നതാണ് കൽക്കിയുടെ പ്രത്യേകത.

70516415

ആഗസ്റ്റ് എട്ടാം തീയ്യതി ചിത്രം റിലീസാകും. ടീസര്‍ തന്നെ ഫുൾ ആക്ഷൻ പായ്ക്ക്ഡ് എനര്‍ജെറ്റിക്ക് ആയിരുന്നതിനാൽ തന്നെ ട്രെയിലറിലും ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയായിരുന്നു. എന്നാൽ ടീസറിൽ കണ്ട അത്ര എന‍ജി ട്രെയിലറിൽ കണ്ടില്ലെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ആദ്യമായിട്ടാണ് താനൊരു മുഴുനീള ആക്ഷൻ ചിത്രം ചെയ്യുന്നതെന്ന് ടൊവിനോ മുൻപ് പറഞ്ഞിരുന്നു. കട്ട കലിപ്പ് പൊലീസുകാരനായാണ് ടൊവിനോ ചിത്രത്തിലെത്തുന്നതെന്ന് വ്യക്തമാണ്. യാതൊരു ദാക്ഷണ്യവും കാട്ടാതെ എതിരാളികളെ ഇടിച്ചു വീഴ്‌ത്തുന്ന പോലീസിൻ്റെ വേഷമാണ് ടൊവിനോ അവതരിപ്പിക്കുന്നത്.

മമ്മൂട്ടിയുടെ ഇന്‍സ്‌പെക്ടര്‍ ബല്‍റാമിലെ കഥാപാത്രവുമായി സാമ്യമുള്ളതായിരിക്കും ടൊവീനോയുടെ കഥാപാത്രമെന്ന് സംവിധായകൻ പ്രവീൺ പ്രഭാരം മുൻപ് വ്യക്താക്കിയിരുന്നു. ഇൻസ്‌പെക്ടർ ബൽറാമുമായി താരതമ്യം ചെയ്യപ്പെട്ട് തുടങ്ങിയ ചിത്രം വാക്കു പാലിക്കും എന്ന് തന്നെയാണ് ടീസറും ട്രെയിലറും നൽകുന്ന സൂചന. സെക്കൻ്റ് ഷോ, കൂതറ, തീവണ്ടി എന്നി ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് പ്രവീണ്‍ പ്രഭാരം.

70516460

ലിറ്റില്‍ ബിഗ് ഫിലിംസിൻ്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്‌ക്കൊപ്പം സുവിന്‍ കെ വര്‍ക്കിയും ചേര്‍ന്നാണ് നിര്‍മ്മാണം. പ്രവീണ്‍ പ്രഭരം സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ തിരക്കഥ സംവിധായകനൊപ്പം സുജിന്‍ സുജാതനും ചേര്‍ന്ന് നിര്‍വ്വഹിക്കുകയാണ്. ഗൗതം ശങ്കര്‍ ആണ് ഛായാഗ്രഹണം. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് റിലീസാണ് തിയറ്ററിലെത്തിക്കുന്നത്. കേവലം ഒരു മിനിറ്റിൽ താഴെ മാത്രം ദൈർഘ്യമുള്ള ടീസറിൽ നിന്നും രണ്ടര മിനിറ്റുള്ള ട്രെയിലറിൽ നിന്നും ചിത്രത്തിൻ്റെ കൃത്യമായ മൂഡ് മനസ്സിലാക്കി തരുന്നുണ്ട്.

സോഷ്യൽ മീഡിയയിലൂടെ ഏറെ പ്രചരിച്ച ടൊവിനോയുടെ താടിയില്ലാത്തതും പ്രത്യേക തരം മീശയുള്ളതുമായ ലുക്ക് വൻ ഹിറ്റായിരുന്നു. കുഞ്ഞിരാമായണം, എബി എന്നി ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിൻ്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രമാണിത്.

<iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fkalkithemovie%2Fvideos%2F569737656890445%2F&show_text=0&width=267" width="267" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe>


'കല്‍ക്കി'യ്ക്കു പുറമെ ഒരുപിടി ചിത്രങ്ങളാണ് ടൊവിനോയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. 'കിലോമീറ്റേഴ്സ് ആൻ്റ് കിലോമീറ്റേഴ്സ്', 'ജോ', 'മിന്നൽ മുരളി', 'ആരവം', 'ഫോറൻസിക്', 'പള്ളിച്ചട്ടമ്പി', എന്നീ ചിത്രങ്ങളും ടൊവിനോയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ടൊവിനോ ചിത്രങ്ങളായ 'തീവണ്ടി', 'ആമി', 'നാം', 'അഭിയുടെ കഥ അനുവിൻ്റെയും' (രണ്ട് ഭാഷകളിൽ), 'മറഡോണ', 'ഒരു കുപ്രസിദ്ധ പയ്യൻ' എന്നീ ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം ടൊവിനോയുടേതായി തമിഴ് ചിത്രം 'മാരി2', 'എന്‍റെ ഉമ്മാൻ്റെ പേര്', ലൂസിഫ‍ര്‍, ഉയരെ, വൈറസ്, 'ആൻഡ് ദി ഓസ്കാ‍ര്‍ ഗോസ് ടു', ലൂക്ക എന്നീ ചിത്രങ്ങളും ബോക്സോഫീസിൽ വലിയ ചലനങ്ങളുണ്ടാക്കിയിരുന്നു.

Mobile AppDownload Get Updated News

പുത്തനുണർവ്വിൽ 'പുതുമഴയായി വന്നൂ നീ...''; 'ആകാശഗംഗ 2'ലെ ഗാനം

$
0
0

സൂപ്പർഹിറ്റ് ചിത്രം ആകാശഗംഗയുടെ രണ്ടാം ഭാഗത്തിലെ പുതിയ ലിറിക്സ് വീഡിയോ പുറത്തുവിട്ടു. സംവിധായകൻ വിനയൻ ഒരുക്കിയ ‘ആകാശഗംഗ’യുടെ രണ്ടാം ഭാഗം ‘ആകാശഗംഗ 2’ൽ ആദ്യഭാഗത്തിലെ ഹിറ്റ് ഗാനമായിരുന്ന പുതുമഴയായി വന്നൂ നീ എന്ന ഗാനത്തിൻ്റെ റീമേക്ക് ഗാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഗാനമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. എസ് രമേശൻ നായരുടെ വരികൾക്ക് ഈണം പകര്‍ന്നിരിക്കുന്നത് ബേണി ഇഗ്നേഷ്യസാണ്. ഷബാം റിയാസാണ് പുതിയ ഗാനം ആലപിച്ചിരിക്കുന്നത്. പുത്തനുണര്‍വ്വാണ് പുതുമഴയായി വന്നൂ നീ എന്ന ഗാനത്തിൻ്റെ പുതിയ പതിപ്പ് ആസ്വാദകരിലേക്ക് പകര്‍ന്നിരിക്കുന്നത്.

ആദ്യഭാഗത്തിൻ്റെ രംഗങ്ങളും പുതിയ ചിത്രത്തിൻ്റെ രംഗങ്ങളും കോർത്തിണക്കിയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. പഴയ സിനിമയിൽ പ്രേതമായെത്തിയ മയൂരിയുടെ ചിത്രം ഈ ഗാനത്തിലുൾപ്പെടുത്തിയിട്ടുണ്ട്.

സംവിധായകൻ വിനയൻ ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം ആകാശഗംഗയുടെ രണ്ടാം പതിപ്പിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. 1999ൽ പുറത്തിറക്കിയ വിനയൻ ചിത്രം ആകാശ ഗംഗയുടെ രണ്ടാം ഭാഗം തുടങ്ങിയത് 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആകാശഗംഗ ഷൂട്ട്‌ചെയ്ത സ്ഥലത്ത് നിന്ന് തന്നെയായിരുന്നു. ആകാശഗംഗ ഷൂട്ട് ചെയ്ത വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നത്. ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, പുതുമുഖം ആരതി, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് ആകാശഗംഗ 2-വിലെ അഭിനേതാക്കള്‍.
70520865

'ആകാശഗംഗ 2' എന്ന് പേരിട്ടിരിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലും ഒരുക്കുന്നുണ്ട്. പ്രകാശ് കുട്ടി ക്യാമറയും, ബിജിബാല്‍ സംഗീതവും ഹരിനാരായണനും രമേശന്‍ നായരും ചേര്‍ന്ന് ഗാനരചനയും നിര്‍വ്വഹിക്കുന്നു. റോഷന്‍ എൻ.ജി ആണ് മേക്കപ്പ്. ബോബന്‍ കലയും സമീറ സനീഷ് വസ്ത്രാലങ്കാരവും അഭിലാഷ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ഡോള്‍ബി അറ്റ്മോസില്‍ ശബ്ദലേഖനം ചെയ്യപ്പെടുന്ന ഈ ചിത്രത്തിന്‍റെ സൗണ്ട് മിക്സിംഗ് ചെയ്യുന്നത് തപസ് നായ്ക് ആണ്. ഡിസൈന്‍സ് ഓള്‍ഡ്മങ്ക്സ്. ആകാശഗംഗയുടെ രണ്ടാം പതിപ്പിൻ്റെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്സ് വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്കാണ്.

മലയാളത്തിലെ സൂപ്പർഹിറ്റായിട്ടുള്ള വലിയ മൾട്ടിസ്ററാർ ബിഗ്ബഡ്ജറ്റ് സിനിമകൾക്കു കൊടുക്കുന്ന റേറ്റ് തന്നാണ് ആകശഗംഗ ॥ൻ്റെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്സ് ബോംബെയിലെ "വൈഡ് ആംഗിൾ മീഡിയ" എന്ന സ്ഥാപനം വാങ്ങിയിരിക്കുന്നതെന്ന് സംവിധായകൻ വ്യക്തമാക്കി.

ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, പ്രവീണ, പുതുമുഖം ആരതി, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് ആകാശഗംഗ 2-വിലെ അഭിനേതാക്കള്‍. പാലക്കാട്, പൊള്ളാച്ചി, കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. ബോളിവുഡ് സിനിമാറ്റോഗ്രാഫറായ പ്രകാശ് കുട്ടിയാണ് ആകാശഗംഗ 2ന് ക്യാമറ ചലിപ്പിക്കുന്നത്. ഓണം റിലീസ് ആയി ചിത്രം തീയേറ്ററുകളിലെത്തും. 1999ൽ തീയറ്ററുകളിലെത്തിയ ഹൊറര്‍ വിഭാഗത്തില്‍ പെടുന്ന ആകാശഗംഗയില്‍ ദിവ്യ ഉണ്ണിയായിരുന്നു നായിക. ചിത്രം അന്ന് തീയേറ്ററുകളിൽ വന്‍വിജയമായിരുന്നു.


Mobile AppDownload Get Updated News

ജോജു-ലെന ചിത്രത്തിന് പേരിട്ടു; 'ഒരു രാത്രി ഒരു പകല്‍'

$
0
0

സാംസൺ ക്രിയേഷന്‍സിന്‍റെ ബാനറില്‍ സാംസൺ വിശ്വനാഥൻ നിര്‍മ്മിക്കുന്ന സാമൂഹിക പ്രസക്തിയുള്ള കുടുംബചിത്രമായ 'ഒരു രാത്രി ഒരു പകൽ' ഷൂട്ടിങ്ങ് തിരുവനന്തപുരത്ത് ആരംഭിച്ചു. രചന, സംവിധാനം തോമസ് ബെഞ്ചമിൻ ആണ്. ഉണ്ണി കോൺട്രാക്ടര്‍, എ.അമീർഖാൻ, ആരതി നായർ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍.
70532850
വാര്‍ധക്യത്തിൽ അനാഥരാകുന്ന മാതാപിതാക്കളുടെ കഥയാണ് ചിത്രം. സമൂഹത്തിൽ വര്‍ധിച്ചുവരുന്ന ഇത്തരം അവസ്ഥയെ എങ്ങനെ ഇല്ലാതാക്കാം എന്ന ചിന്തയാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്. ജോജു ജോര്‍ജ്ജ്, രൺജി പണിക്കര്‍, സിദ്ദിഖ്, ഹോളിവുഡ് നടിയായ ജോയൽ, നെടുമുടി വേണു, വിജയരാഘവൻ, ഇന്ദ്രൻസ്, ബാബു നമ്പൂതിരി, പാഷാണം ഷാജി, നാദിയ മൊയ്തു, ശാന്തി കൃഷ്ണ, ലെന, അനാര്‍ക്കലി മരക്കാര്‍, കെപിഎസി ലളിത, സീതാലക്ഷ്മി എന്നിവരുള്‍പ്പെടെയുള്ള വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.

Also Read:
സൗഹൃദദിനത്തിൽ സെബാസ്റ്റ്യനെയും സൗദാമിനിയെയും പരിചയപ്പെടുത്തി ലെന


കെ.പി നമ്പ്യാതിരി ഛായാഗ്രഹണവും സോബിൻ കെ.സോമൻ എഡിറ്റിങ്ങും സലിം കടക്കൽ ചമയവും ആരതി നായർ വസ്ത്രാലങ്കാരവും അരുൺ കലാസംവിധാനവും സമ്പത്ത് നാരായണൻ നിശ്ചലഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. കെ. ജയകുമാറിന്‍റെ വരികള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്.
70532608
പ്രൊഡക്ഷൻ കൺട്രോളര്‍ രാജേന്ദ്രൻ പേരൂര്‍ക്കടയും പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രവീൺ എടവണ്ണപ്പാറയും ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സൈഗാളും അസോസിയേറ്റ് ഡയറക്ടര്‍ ജോഷി മേടയിലും സഹ സംവിധാനം നൗഫിയയും വാര്‍ത്താവിതരണം എബ്രഹാം ലിങ്കണും ഫിനാൻസ് കൺട്രോളര്‍ കെ.എസ് പ്രശാന്തുമാണ്. കേരളം, ദുബായ്, കാനഡ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് നടക്കുന്നത്.

Also Read: 'എന്‍റെ കിളി പോകാതിരിക്കാന്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കണം': ജോജു

നീണ്ട് ഇടതൂർന്ന ചുരുളൻ മുടിയും ചുവന്ന വലിയ വട്ടപ്പൊട്ടും അണിഞ്ഞ് കോട്ടൺ സാരിയും ചുറ്റി നാടൻ ലുക്കിലാണ് ചിത്രത്തിനായി ലെനയുടെ പുതിയ വേഷപ്പകർച്ച. ഷൂട്ടിനിടെ നായകൻ ജോജുവിനൊപ്പം പകര്‍ത്തിയ ചിത്രം താരം കഴിഞ്ഞദിവസം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നത് ഏറെ വൈറലായിരുന്നു.
70532609
സെബാസ്റ്റ്യനെയും സൗദാമിനിയെയും പരിചയപ്പെടുത്തിയായിരുന്നു ലെന രംഗത്ത് എത്തിയിരുന്നത്. തൻ്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളിലൂടെയാണ് ലെന ഇരുവരെയും ആരാധകര്‍ക്ക് മുന്നിൽ പരിചയപ്പെടുത്തിയിരിക്കുന്നത്. നടൻ ജോജു ജോര്‍ജ്ജുമായി കടൽക്കരയിൽ നിന്നെടുത്ത സെൽഫികളോടെയാണ് ലെന സെബാസ്റ്റ്യനെയും സൗദാമിനിയെയും പരിചയപ്പെടുത്തിയിരിക്കുന്നത്. പുതിയ കഥാപാത്രത്തിൻ്റെ ലുക്കിലാണ് ലെനയും ജോജുവുമുള്ളത്. ഇരുവരുടെയും പുതിയ കഥാപാത്രങ്ങളുടെ പേരാണ് സെബാസ്റ്റ്യനും സൗദാമിനിയും.

Also Read: ജോജു ജോർജ്- ചെമ്പൻ വിനോദ്- നൈല ഉഷ ടീമിൻ്റെ 'പൊറിഞ്ചു മറിയം ജോസ്'
70532610

മലയാളത്തിലെ ചുരുക്കം ചില ബോൾഡ് നായികമാരിൽ മുൻ പന്തിയിൽ നിൽക്കുന്ന നടിയാണ് ലെന. സ്നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ചെത്തിയ ലെന ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. ഏത് പ്രായത്തിലുള്ള വേഷവും വളരെ തന്മയത്വത്തോടെ അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ കഴിയുന്ന അത്യപൂര്‍വ്വം മലയാളി നടിമാരിൽ ഒരാൾ കൂടിയാണ് ലെന.

Mobile AppDownload Get Updated News

സിനിമയിറങ്ങും മുമ്പേ തരംഗമായി 'അമ്പിളി' മുഖംമൂടികള്‍

$
0
0

സൗബിൻ ഷാഹിർ ചിത്രം 'അമ്പിളി' ഈ വരുന്ന വെള്ളിയാഴ്ച തിയറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ലുലു മാളിൽ നടന്നിരുന്നു. ഓഡിയോ ലോഞ്ച് ചടങ്ങിനിടെ തരംഗമായി മാറിയത് 'അമ്പിളി' മുഖംമൂടികളായിരുന്നു. അമ്പിളിയിലെ സൗബിന്‍റെ ലുക്ക് പ്രിന്‍റ് ചെയ്ത പേപ്പർ മുഖം മൂടികള്‍ നിമിഷ നേരം കൊണ്ട് ലുലുമാളിൽ തടിച്ചുകൂടിയവർ ഏറ്റെടുത്തു. പിന്നെ എവിടെ തിരിഞ്ഞാലും അമ്പിളി മയമായിരുന്നു. നിരവധി പേര്‍ അമ്പിളി മുഖം മൂടി വെച്ചുകൊണ്ടുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ഉള്‍പ്പെടെ പങ്കുവെച്ചതോടെ ഇത് പെട്ടെന്ന് വൈറലുമായി.

സൗബിന്‍ ഷാഹിര്‍, തൻവി റാം, നവീൻ നസീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗപ്പി സംവിധായകൻ ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന 'അമ്പിളി' എന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിൽ കുഞ്ഞു സൗബിനും താരങ്ങളും വിസ്മയം തീര്‍ത്തു. ഓഡിയോ ലോഞ്ച് ചടങ്ങിലാണ് സൗബിന്‍റെ മകൻ ഓർഹാൻ താരമായത്.
70533013

ഇ 4 എന്‍റര്‍ടെയ്ൻമെന്‍റിന്‍റ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം ഇതിനകം തരംഗമാണ്. ഓഡിയോ ലോഞ്ച് ചടങ്ങിൽ 'അമ്പിളി'യുടെ അണിയറപ്രവര്‍ത്തകര്‍ കൂടാതെ താരങ്ങളായ നസ്രിയ നസീം, കുഞ്ചാക്കോ ബോബന്‍, നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍, ഗ്രേസ് ആന്‍റണി, നിഖില വിമൽ തുടങ്ങിയവരും എത്തിയിരുന്നു.

Also Read: 'അമ്പിളി'യുടെ സംഗീതരാവിൽ ആവേശമായ് കുഞ്ഞു സൗബിനും താരങ്ങളും

ചടങ്ങിൽ ഏറെ ശ്രദ്ധേയരായത് നസ്രിയയും സൗബിന്‍ ഷാഹിറിന്‍റെ കുഞ്ഞ് ഓര്‍ഹാനുമായിരുന്നു. സദസ്സിൽ മുന്‍നിരയില്‍ ഇരുന്ന് നസ്രിയ കുഞ്ഞിനെ താലോലിക്കുന്നതായിരുന്നു മാധ്യമങ്ങളുള്‍പ്പെടെ ഏവരും ക്യാമറയിൽ പകർത്താൻ മത്സരിച്ചത്. നസ്രിയയ്ക്ക് പിന്നാലെ കുഞ്ചാക്കോ ബോബനും ജാഫർ ഇടുക്കിയുമൊക്കെ കുഞ്ഞിനെ താലോലിക്കാനായെത്തി. 'അമ്പിളി'യിലെ ഹിറ്റായ ജാക്സൺ പാട്ടിനുള്‍പ്പെടെ ചാക്കോച്ചന്‍ സൗബിനോടൊപ്പം ചുവടു വയ്ക്കുകയുമുണ്ടായി.
<iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FAmbiliMovie%2Fposts%2F667607227076613&width=500" width="500" height="638" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe>

'ഗപ്പി'ക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'അമ്പിളി' ഒരു സൈക്കിളിസ്റ്റിന്‍റെ കഥാപാത്രത്തെ മുൻനി‍ർത്തിയുള്ളതാണെന്നാണ് സൂചന. നസ്രിയയുടെ സഹോദരന്‍ നവീന്‍ നസീമും 'അമ്പിളി'യില്‍ സൗബിൻ ഷാഹിറിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. തൻവി റാം ആണ് ചിത്രത്തിൽ നായിക.

Also Read: സൗബിൻ്റെ 'അമ്പിളി ഗാന'ത്തിന് ചുവട് വെച്ച് ദുൽഖറും

ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ് തുടങ്ങിയ സ്ഥലങ്ങളിലും 'അമ്പിളി'യുടെ ചിത്രീകരണമുണ്ടായിരുന്നു. ഈ മാസം ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്.

ഇ4 എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, അവ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ മുകേഷ് ആര്‍ മേത്ത, എ വി അനൂപ്, സിവി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 'തൊണ്ടി മുതലും ദൃക്സാക്ഷിയും' എന്ന സിനിമയുടെ എഡിറ്റര്‍ കിരണ്‍ ദാസ് ആണ് 'അമ്പിളി'യുടെയും ചിത്രസംയോജനം നിര്‍വ്വഹിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം. ശങ്കര്‍ മഹാദേവന്‍, ആന്‍റണി ദാസന്‍, ബെന്നി ദയാല്‍, സൂരജ് സന്തോഷ്, മധുവന്തി നാരായണ്‍ തുടങ്ങിയവരാണ് ചിത്രത്തിൽ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

Mobile AppDownload Get Updated News

'അമ്പിളി'യുടെ സെൻസർ കഴിഞ്ഞു; ഓഗസ്റ്റ് 9 ന് റിലീസ്

$
0
0

സൗബിൻ ഷാഹിർ നായകനാകുന്ന അമ്പിളിയുടെ സെൻസർ കഴിഞ്ഞു. ക്ലീൻ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് ഓഗസ്റ്റ് 9 നാണ് ചിത്രത്തിന്‍റെ റിലീസ്. ഗപ്പി എന്ന നിരൂപകപ്രശംസ നേടിയ ചിത്രത്തിന് ശേഷം സംവിധായകൻ ജോൺ പോള്‍ ജോര്‍ജ്ജ് ഒരുക്കുന്ന ചിത്രമെന്നതിനാൽ തന്നെ ഈ ചിത്രത്തിന് പ്രതീക്ഷയേറെയാണ്. സുഡാനി ഫ്രം നൈജീരിയ, കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രങ്ങളിൽ നായകവേഷം അവതരിപ്പിച്ച സൗബിൻ നായകനാകുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.

സൗബിൻ നായകനായെത്തുന്ന ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25, ജിന്ന്, ജൂതൻ എന്നീ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ജാക്ക് ആൻ്റ് ജിൽ, ട്രാൻസ്, തേർഡ് വേൾഡ് ബോയ്സ്, അരക്കള്ളൻ മുക്കാക്കള്ളൻ, വികൃതി എന്നീ ചിത്രങ്ങളാണ് സൗബിൻ്റേതായി അണിയറയിലൊരുങ്ങുന്ന മറ്റു ചിത്രങ്ങൾ.

കഴിഞ്ഞദിവസം ചിത്രത്തിന്‍റേതായി നടന്ന ഓഡിയോ ലോഞ്ച് ചടങ്ങ് ഏറെ ശ്രദ്ധ നേടിയിരുന്നു. സൗബിന്‍ ഷാഹിര്‍, തൻവി റാം, നവീൻ നസീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗപ്പി സംവിധായകൻ ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന 'അമ്പിളി' എന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിൽ താരമായി കുഞ്ഞു സൗബിനും താരങ്ങളും എത്തിയിരുന്നു. കൊച്ചി ലുലു മാളില്‍ നടന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് ചടങ്ങിലാണ് സൗബിന്‍റെ മകൻ ഓർഹാൻ താരമായി.

ഇ 4 എന്‍റര്‍ടെയ്ൻമെന്‍റിന്‍റ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം ഇതിനകം തരംഗമാണ്. ഓഡിയോ ലോഞ്ച് ചടങ്ങിൽ 'അമ്പിളി'യുടെ അണിയറപ്രവര്‍ത്തകര്‍ കൂടാതെ താരങ്ങളായ നസ്രിയ നസീം, കുഞ്ചാക്കോ ബോബന്‍, നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍, ഗ്രേസ് ആന്‍റണി, നിഖില വിമൽ തുടങ്ങിയവരും എത്തിയിരുന്നു.

ചടങ്ങിൽ ഏറെ ശ്രദ്ധേയരായത് നസ്രിയയും സൗബിന്‍ ഷാഹിറിന്‍റെ കുഞ്ഞ് ഓര്‍ഹാനുമായിരുന്നു. സദസ്സിൽ മുന്‍നിരയില്‍ ഇരുന്ന് നസ്രിയ കുഞ്ഞിനെ താലോലിക്കുന്നതായിരുന്നു മാധ്യമങ്ങളുള്‍പ്പെടെ ഏവരും ക്യാമറയിൽ പകർത്താൻ മത്സരിച്ചത്. നസ്രിയയ്ക്ക് പിന്നാലെ കുഞ്ചാക്കോ ബോബനും ജാഫർ ഇടുക്കിയുമൊക്കെ കുഞ്ഞിനെ താലോലിക്കാനായെത്തി. 'അമ്പിളി'യിലെ ഹിറ്റായ ജാക്സൺ പാട്ടിനുള്‍പ്പെടെ ചാക്കോച്ചന്‍ സൗബിനോടൊപ്പം ചുവടു വയ്ക്കുകയുമുണ്ടായി.

'ഗപ്പി'ക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'അമ്പിളി' ഒരു സൈക്കിളിസ്റ്റിന്‍റെ കഥാപാത്രത്തെ മുൻനി‍ർത്തിയുള്ളതാണെന്നാണ് സൂചന. നസ്രിയയുടെ സഹോദരന്‍ നവീന്‍ നസീമും 'അമ്പിളി'യില്‍ സൗബിൻ ഷാഹിറിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. തൻവി റാം ആണ് ചിത്രത്തിൽ നായിക.

ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ് തുടങ്ങിയ സ്ഥലങ്ങളിലും 'അമ്പിളി'യുടെ ചിത്രീകരണമുണ്ടായിരുന്നു. ഈ മാസം ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്.

ഇ4 എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, അവ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ മുകേഷ് ആര്‍ മേത്ത, എ വി അനൂപ്, സിവി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 'തൊണ്ടി മുതലും ദൃക്സാക്ഷിയും' എന്ന സിനിമയുടെ എഡിറ്റര്‍ കിരണ്‍ ദാസ് ആണ് 'അമ്പിളി'യുടെയും ചിത്രസംയോജനം നിര്‍വ്വഹിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം. ശങ്കര്‍ മഹാദേവന്‍, ആന്‍റണി ദാസന്‍, ബെന്നി ദയാല്‍, സൂരജ് സന്തോഷ്, മധുവന്തി നാരായണ്‍ തുടങ്ങിയവരാണ് ചിത്രത്തിൽ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

Mobile AppDownload Get Updated News

Viewing all 11503 articles
Browse latest View live